ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ടി.എം. നവാസ് വളാഞ്ചേരി✍

മരണത്തിന്റെ മാലാഖ വിരുന്നെത്തിയപ്പോൾ
വിലാപങ്ങളുടെ പെരുമഴ യായിരുന്നു അവിടെ .
തനിച്ചാക്കി പ്പോയെന്ന കുറ്റപ്പെടുത്തലായിരുന്നു
അപ്പോളും മുഴങ്ങിക്കേട്ടത്.
തനിക്കിനിയാരെന്ന മൊഴികളുമായി
നീണ്ട നിരയുണ്ടായിരുന്നു.
പരസ്പരം ആശ്വസിപ്പിച്ചു കൊണ്ട്
നേർ പാതിയും
കരളിന്റെ കഷ്ണവും
ഒരേ ഗർഭപാത്രത്തിൽ പിറന്ന ചോരകളും
ചങ്കിന്റെ ചങ്കായ ചങ്ങാതിമാരും
തനിച്ചാക്കി പോയെന്ന് ഏവരും വിലപിക്കുമ്പോഴും
അവർ ആലോചിച്ചോ ആവോ
ആറടി മണ്ണിൽ തനിച്ച് കിടക്കുന്ന തനിച്ചായി പോയ
ആശ്വസിപ്പിക്കാൻപോലും ആരുമില്ലാത്തവന്റെ
ഒടുങ്ങാത്ത വിലാപം?!!!

ടി.എം. നവാസ്

By ivayana