രചന : ഷിബു കണിച്ചുകുളങ്ങര.✍

ഉദ്യാനമാകെ പരിമളശോഭിതം
അവൾതൻ വദനത്തിളക്കവും
കാർകൂന്തലഴകുമാലസ്യമേറ്റം
കണ്ടു ഞാനാകെവിഷണ്ണനായ്

നന്നായ് ഞൊറിഞ്ഞുടുത്ത
വേഷ്ടിയിലന്നവളേകയായ്
കാമുകഹൃദയങ്ങൾ കീഴടക്കി
മന്ദമായ് മാനസലോലമെത്തി.

മന്ദാനിലൻ തലോടി പുൽകി
കാതരയാമവളെനയിച്ചങ്ങനെ
മന്ത്രമധുരതേൻമയചരടിനാൽ
ബന്ധിച്ചുപുൽകി ഹൃത്തിലായ്.

പലതരം മായികസ്വപ്നങ്ങൾ
ചേർത്തുള്ള വീഥിയിലപ്പോൾ
ഗന്ധർവ്വകിന്നര ചടുലതയിൽ
തേരാളിയാവാൻ കൊതിച്ചൂ.

വന്നിട്ടും നിന്നിട്ടും മറക്കുവതില്ല
എന്നാത്മസുകൃതമാതരുണിയെ
നന്നായ് മനസ്സിൽ പ്രതിഷ്ഠിച്ചു
എന്നും ആലോലം പ്രേമമോടെ.

ഷിബു കണിച്ചുകുളങ്ങര.

By ivayana