ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ധനുമാസക്കുളിരും കൊണ്ട്
ക്രിസ്തുമസ് രാവു പിറന്നു
പാതിരാക്കാറ്റു വീശി ലില്ലിപ്പുവൊന്നു ചിരിച്ചു
നീലവാനിലമ്പിളിമാമൻ
പാൽപ്പുഞ്ചിരിതുകി നടന്നു
കൂട്ടുകൂടി താരകങ്ങൾ
കണ്ണുകൾ ചിമ്മി നടന്നു.
സ്നേഹത്തിൻ ദൂദുമായി
വെള്ളരിപ്രാവു പറന്നു
ആ കാണും മാമല മേലെ
വെള്ളിനക്ഷത്രമൊന്നു തിളങ്ങി
ബത്‌ലഹേമിലെ പുൽത്തൊഴുത്തിൽ
മാലാഖ പോലുള്ളൊരുണ്ണി പിറന്നു.
ഉണ്ണിതൻ സ്തുതി ഗീതവുമായ്
ആട്ടിടയർ പാടി നടന്നു.
മാരിവില്ലിൻ പന്തലൊരുക്കി
മാലാഖമാർ കാവലിരുന്നു.
ഉണ്ണിഈശോയെ ആട്ടിയുറക്കാൻ
തൊട്ടിലുമായ് കുളിർ കാറ്റും കൂട്ടരുമെത്തി.
പുതുവർഷമെതിരേൽക്കാനായ്
മാലോകർ പാടി നടന്നു.
നാടാകെ ആഘോഷത്താൽ
നക്ഷത്രപ്പൂക്കൾ വിരിഞ്ഞു.

സതി സുധാകരൻ

By ivayana