ഇളംമഞ്ഞുതൂവുംതണുപ്പുള്ള രാവിൽ
ജഗത്തിന്റെ നാഥൻ പിറന്നോരു നാട്ടിൽ
ഉദിച്ചങ്ങു വിണ്ണിൽ തുടിച്ചോരു താരം
പരത്തുന്നു ഭൂവിൽ ഘൃണത്തിൻ വെളിച്ചം.

പുലർത്തുന്നുയീശോ മൃദുത്വം മനസ്സിൽ
കലർപ്പില്ലയൊട്ടും ചിരിച്ചുള്ള നോട്ടം.
ഉയർത്തുന്നു മീതേ കരുത്തുള്ള കൈയാൽ
കിതയ്ക്കുന്ന മക്കൾക്കുറപ്പുള്ള നാഥൻ.

മനസ്സിന്റെ ഉള്ളിൽ കുറിച്ചിട്ട കാര്യം
നടത്തുന്നു ദേവൻ നിനച്ചെന്നപോലേ
മരിച്ചങ്ങുപോയോൻ തിരിച്ചെത്തി രാവിൽ
കൊടുത്തങ്ങു ജീവൻ ശരിക്കുള്ള ദിവ്യൻ.

ഒഴുക്കുള്ളയാറ്റിൽ നടന്നെത്തി മീതേ
ഒതുക്കത്തിൽ ജാലങ്ങളോരോന്നു കാട്ടും
സ്ഫുരിക്കുന്ന വാക്കാലടുത്തെത്തിയോരോ
മനുഷ്യന്റെ ഉൾക്കാമ്പനുക്രോശമാക്കാൻ.

തപിക്കുന്ന മേലിൽ പുരട്ടുന്നു ചിറ്റം
നിമിത്തങ്ങളെല്ലാം ഗുരുത്വങ്ങളാക്കാൻ
തുണച്ചും ചിരിച്ചും സഹിച്ചും കരുത്തായ്
മിടിക്കുന്നുയീശോ ജനത്തിന്റെ ഉളളിൽ.

ശ്രീകുമാർ പെരിങ്ങാല.

By ivayana