ഇന്നലെവെളുക്കുമ്പോൾ മഴയേറ്റുവിറച്ചുനിന്നഭൂമി ഒന്നുസടകുടഞ്ഞതുകണ്ടുനമ്മൾ
ഞെട്ടറ്റുമോഹാലസ്യമോടെ
ഞരണ്ടുപിരണ്ടു….

മഞ്ഞുമൂടിയ വരയാടുകളുടെ മേടുകൾ
ഉരണ്ടുപിരണ്ടങ്ങനെ തെന്നിമാറിയപ്പോൾ
നമ്മുടെ മനസ്സിലൊരായിരം കരിന്തിരികൾ
നടുക്കത്തോടെ കത്തിയമർന്നു….

ചിതലരിക്കപ്പെട്ട ജീവിതങ്ങളുടെ ജീവനുകൾ
മണ്ണിന്നടിയിൽപ്പെട്ടു ഞെരിഞ്ഞമർന്നപ്പോൾ
കാണാക്കാഴ്ചകൾ തേടുന്ന മാനസരവങ്ങൾ
ഞടുങ്ങിയൊന്നുണർന്നു കരഞ്ഞു…

സൂര്യദേവനൊന്നസ്തമിച്ചു കഴിഞ്ഞപ്പോൾ
ആകാശദേവരഥങ്ങളിലൊന്ന് ഭൂമിയിൽ
തെന്നിയൊന്നുവീണപ്പോൾകൊഴിഞ്ഞുപോയ
ആരുടെയൊക്കെയോ ആരാധ്യങ്ങളുടെ,

ജീവൻപറന്നുപോയതു കാൺകേ
കണ്ണീർമുത്തുക്കൾ തുരുതുരെ നമ്മുടെ നെഞ്ചകത്തിൽ വിരിഞ്ഞുപടർന്നു,
സ്വപ്നം തേടിപോയവരൊക്കെയും,

ഒരുസ്വപ്നവുംകൂടാതെ നെഞ്ചകത്തിലൊരു
വേദനയായ് പടരുമ്പോൾ, എങ്ങനെ നമ്മൾ
മറ്റുള്ളവർക്കായ് ശുഭദിനം പകരും, എങ്ങിനെ
നമ്മൾ ശുഭരാത്രി നേരും, പ്രിയ സൗഹൃദമേ.. !

ബിനു. ആർ.

By ivayana