ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

പെർഫ്യൂമും
മൊബൈലുമില്ലാതെ
വന്നതുകൊണ്ടാണോ
ആളുകളിങ്ങനെ
അനക്കമില്ലാതെ
അടക്കം പറയുന്നത്?
ഓർമ്മകളും നെടുവീർപ്പുമ്മില്ലാതെ
തണുപ്പിലിങ്ങനെ
നീണ്ടു നിവർന്നുകിടക്കുന്നത്
കാണുവാനാണോ
കല്ല്യാണവീട്ടിലെന്നപോൽ ആളുകൾ ?
ആരു കണ്ടാലും ചോദിച്ചുപോവും
പത്തു ഡ്രാഫ്റ്റെഴുതുമ്പോഴേക്കും
മഷിതീർന്നുപോയ ദുനിയാവല്ലടോ
നമ്മുടേതെന്ന്.
അകത്തൊരു പെണ്ണു ജീവിതമെന്തിനാ
ഇങ്ങിനെ കരയുന്നത്?
ഖൽബിലും ഖബറിലും
ഒറ്റക്കായിപ്പോവുന്ന
ദെണ്ണം കൊണ്ടാണോ?

ഹാരിസ് എടവന

By ivayana