പാലപൂക്കുംയാമങ്ങൾതേടിഞാൻ
പാതിരാവിലൊറ്റയ്ക്കുച്ചെന്നെത്തി
പാലമരത്തിൻ ചോട്ടിലൊരുദിനം!
കണ്ടു,വെണ്മയെഴുംരാവിൻനീലിമയിൽ
വെൺകൊറ്റക്കുട ചൂടിനിൽക്കുന്ന
പലപ്പൂവിൻസുഗന്ധവാഹിയാകുംപാലമരം.
പ്രണയകമിതാക്കൾതന്നിഷ്ടതോഴരാകും
നിറനിലാവിൽകണ്ടു,ഞാനവിടെയൊരു
വെണ്മവാരിപുതച്ചുനിൽക്കുമൊരു
കോമളാംഗിയാൾ,സുന്ദരിഹൈമവതി,
വന്നെന്നൊടുചോദിച്ചു,തരുമോ
ഒരുരാത്രി എന്നോടൊപ്പം ഈ നിശീഥിനിയിൽ.
നിലാവെട്ടത്തിലതിഗൂഢമാമൊരു
മന്ദഹാസവുമായ് പിന്നെയും ചൊന്നൂ
ആ കോമളാംഗി,ഈരാത്രിയിൽപ്രണയ-
കാവ്യമെഴുതുവാൻ തന്റെ സൗന്ദര്യം
ആവാഹിച്ചൊരഗ്നിനാളമായ് പടർത്തുവാൻ
നീയെന്നരികത്തു വേണമെന്നുനിനയ്ക്കുന്നു.
ഏറെകുതൂഹലത്തോടെ ഞാൻമൊഴിഞ്ഞു
എൻചിത്രം നിൻമാനസത്തിൽ നിറച്ചു
നിറുത്തിയാൽ, തരാം നിനക്കൊരുമലർമാല്യം
എന്നോർമ്മക്കായെന്നുംനെഞ്ചിലണിയുവാൻ
ഈരാവിൻതരുണീമണിയെയേറെയെനി-
ക്കിഷ്ടമെന്നുമോതീഞാൻ.
ചിലങ്കതൻനാദം ചിലമ്പൊലിയിൽനിറയവേ
അവളുടെപുഞ്ചിരിയിൽ നിവർന്നുവരുമിരു-
കോമ്പല്ലുകൾ,ഈർക്കിലിമുല്ലമൊട്ടുകൾ പോലെ,
കണ്ടു,യെങ്കിലും ഞാനെൻചിലമ്പിട്ട
മതിഭ്രമം മറുപുഞ്ചിരിയാൽ നിർവീര്യമാക്കി.
രാവുകഴിഞ്ഞ നേരത്തപ്പോളുണർന്നൂഞാൻ
അതിഗൂഢമാം, പലമരത്തിഞ്ചുവട്ടിൽ,
കണ്ടെത്തീയെന്നെ, പ്രഭാകരൻ , തലേ –
രാത്രിയിൽ കേട്ട കഥകളുടെ ഭയാശങ്കയിൽ!

By ivayana