ആശുപത്രിയിലൊരു
സ്നേഹവതിയെ
ആശ്വസിപ്പിക്കാനെത്തിയിരിക്കുന്നു.
സ്നേഹമേ, നിന്നെക്കരുതാ,നേറെ പ്പേരുണ്ടെന്നു
സോദരത്വേനയാശംസിക്കുന്നു ഞാൻ.
മറ്റുള്ളോർ കാണാതെ വിങ്ങിക്കരയുന്നവ
രേറ്റവും കൂടുതലുള്ളോരിടം.
“എന്നെ വിടുക,യെനിക്കെന്റെ വീട്ടിൽപ്പോണ”മെന്ന്
മൃത്യുവിനോടു പ്രാണൻ കെഞ്ചുന്നോരിടം.
, ശ്വാസ,നിശ്വാസങ്ങൾ, വേറിടായിരട്ടകളെന്നു
പഠിപ്പിക്കും ആത്മവിദ്യാലയമാണിവിടം.
കർമ്മ ദോഷച്ചുമടുകളിറക്കാൻ, ജനി മൃതികൾ
കണ്ടു മുട്ടും വിശ്രമത്താവളമിവിടം.
കണ്ടും മിണ്ടിയും കൊണ്ടും കൊടുത്തുമെല്ലാം
കൊണ്ടാടുക, നമ്മളീ ക്ഷണിക
ജീവിത വിസ്മയം.

പിറവം തോംസൺ

By ivayana