ഇനി വിളിക്കുമ്പോൾ
അങ്ങേത്തലയ്ക്കൽ നിന്ന്
ആ കവിയൂർ എന്തൊക്കെയുണ്ട് എന്നു
ചോദിക്കാൻ ഇനി ആ പൂങ്കുയിൽ
ഉണ്ടാവുകയില്ലല്ലോ

കഴിഞ്ഞപ്രാവശ്യം വിളിച്ച് ഞാനെന്റെ
കവിതയിലെ സംശയ നിവാരണത്തിനായി
ചോദിച്ചു ഈ വരികളിൽ മാറ്റം വേണോ

“കവിതേ മലയാള കവിതേ………..
മണ്മറഞ്ഞു പോകാതെ
മാറ്റൊലി കൊള്ളുന്നു
മണിപ്രവാളത്തിന്‍ ലഹരിയാല്‍
മാമക മോഹമെല്ലാം നിനക്കായ്‌
കവിതേ മലയാള കവിതേ'”

മാറ്റേണ്ട മണിപ്രവാളം
മലയാളത്തിന് ഭാഗം ആയിരുന്നു .
പഴമയെ മറക്കേണ്ട
കവിയൂരിന്റെ ഈ വരികളെന്നുപറഞ്ഞ്
അനുഗ്രഹം നൽകിയത് .
ഞാനിന്നു കണ്ണീരോടെ ഓർക്കുന്നു
എന്റെ കവിതാസമാഹാരത്തിന്
അവതാരിക എഴുതിതന്നത്
ഒരു അനുഗ്രഹമായി ഇന്നും കരുതുന്നു
ഇല്ല ആ കവിതയ്ക്ക് മരണമില്ല
ഇപ്പോഴും ജീവിക്കുന്നു എന്നോർമ്മകളിൽ

ജീ ആർ കവിയൂർ

By ivayana