ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

കാലത്തിനൊരു പടിമുമ്പേ ഗമിച്ചന്ന്
വാക്കായ് പറഞ്ഞു മനുഷ്യസ്നേഹി.
കുത്തക മുതലാളിമാരുടെയപ്രീതി-
പാത്രമായ് മാറിയ ദേശസ്നേഹി.
അന്നുപറഞ്ഞൊരാ
വാക്കുകളിന്നിതാ
കാതുകളിലായി പ്രതിധ്വനിക്കേ!
അധികാരമുഷ്കിനാലാട്ടിയകറ്റി
പുച്ഛിച്ചുതള്ളിയ നാളതോർക്കേ!
പാരിസ്ഥിതിയെ തകർക്കരുതെന്നോതി
വാദങ്ങളൊന്നായ് നിരത്തിവച്ചു.
കണ്ടില്ല കേട്ടില്ലയൊന്നുമൊന്നും
അധികാരമോഹിത വർഗ്ഗമെല്ലാം.
പ്രകൃതിയെ ചൂഷണം ചെയ്യുവോരൊക്കയും
ഉത്തരം പറയണമെന്ന് ചൊല്ലി.
ഏറെ ചൊടിപ്പിച്ചാവാക്കുകളും
മാമല കയ്യേറി മദിച്ചവർക്കും.
ഇന്നറിയുന്നിതാ ഗാഡ്ഗിലിൻ മഹത്വത്തെ,
അറിയാതെപോയോരധികാരികൾ.
ഭൂമിക്ക് ഭാരമായ് മാറുന്നശക്തിയെ
തച്ചുതകർക്കാൻ മടിക്കരുതേ!
പത്തുപണത്തിനായ് കെട്ടുന്നമാളിക
പാരിസ്ഥിതിയെത്തകർക്കുമല്ലോ!
കുന്നുകൂട്ടുന്നൊരാ സമ്പാദ്യമൊന്നുമേ,
കാണില്ല നാളെനിൻ പാതകാക്കാൻ.

ശ്രീനിവാസൻ വിതുര

By ivayana