ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

കവിളിൽ നീ തന്ന ചുടുചുംബനത്താൽ
കരളിൽ ചുടു കാറ്റടിക്കുന്നിതിപ്പോഴും
ഒരുനോട്ടം കൊണ്ടെ ൻ ഹൃദയത്തിൽ
മുന്തിരിപാടംനീ തീർത്തുവച്ചല്ലൊ.


വിരഹത്തീയാലിന്ന്ഞാൻവെന്തുനീറു
മ്പോഴുംസ്വപ്ന ത്തിൽ വന്നുനിൻ ചാട്ടുളി
കണ്ണാ ലെന്നുമെന്നെവേട്ടയാടുന്നു
ഇറുകെപുണർന്ന് ഉറക്കം കെടുത്തുന്നു.


മത്തുപിടിപ്പിക്കും നിൻകാർകൂന്തൽ
ഗന്ധമോടെ യക്ഷിയായി നീ മാറവെ
സ്വപ്നാടകനായി നിൻ കാലടി പ്പാടുകൾ
തേടി അലയുന്നു ഞാനിന്നും.


സ്വപ്നത്തിൽനിന്നു ഞെട്ടി ഉണരവെ
മുത്തും പവിഴവുംചിന്നി ചിതറുന്നു
ഭീകരരൂപമായികാലത്തിൻതിറയാട്ടം
വിഷാദം തുളുമ്പുന്നു മിഴികളിൽ.


ഹൃദയങ്ങൾ കൊരുത്ത തിൻ നൊമ്പര
മറി യാതെ മോഹത്തിൻ കിളിക്കൂട്
കാറ്റി ലുലായാതെ സ്വപ്ന ങ്ങൾ
ക്കടയിരിക്കുന്നിന്നു ഞാൻ.

ദിവാകരൻ പികെ.

By ivayana