ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

നീയറിഞ്ഞിരുന്നോ
ഇന്നലെ ഉച്ചസൂര്യന്റെ
താപത്തിലൊരു സന്ധ്യ
ഉരുകിയസ്ഥമിച്ചത്
നീയറിഞ്ഞിരുന്നോ
പുലർക്കാലത്തിലൊരു
മഞ്ഞുതുള്ളി
കണ്ണീരിലലിഞ്ഞ്
കടലായത്
നീയറിഞ്ഞിരുന്നോ
അർബുദം ബാധിച്ച
ഹൃദയമിന്നലെ
കാമുകി മുറിച്ചെറിഞ്ഞത്
നീയറിഞ്ഞിരുന്നോ
രാത്രിക്കും പകലിനുമിടയിൽ
ഒരു നിശാഗന്ധി മരണത്തിനെ
ഉമ്മ വച്ചത്
നീയറിഞ്ഞിരുന്നോ
മഴയുള്ള രാത്രിയിൽ
രണ്ടു മലകൾ
മരണം പുതച്ചുറങ്ങിയത്
നീയറിഞ്ഞിരുന്നോ
മരണശേഷം നരകമെന്നത്
ജീവിച്ചിരിക്കുന്നവരുടെ
ഈ ഭൂമിയാണന്നത്
ഞാനതിൽ ബലിമൃഗമാവുമെന്ന്.

ബിജുകുമാർ മിതൃമ്മല

By ivayana