ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വലിച്ചു കീറിയ മുഖം മൂടി ക്ക് പകരമായി
പുതു മുഖംമൂടി തീർക്കാൻ കോപ്പുകൂട്ടവെ
അശനിപാതമായിപതിക്കുംദുരവസ്ഥക്ക്മേൽ
വെള്ളരിപ്രാവുകളെപറത്തുന്നവർ.
മുട്ടിയാൽ തുറക്കാത്ത വാതിലിന് മുമ്പിൽ
തായമ്പകപെരുമ്പറ മുഴക്കമായി മാറവെ
ഉഗ്രരൂപി ണി യായി സ്ത്രീ ത്വം സംഹാര
താണ്ഡവ നൃത്തം ചവിട്ടാനൊരുക്കം .
മാൻപേടകൾ പച്ച പുൽതേടിഅലസമായ്‌
മേയും ഘോര വനത്തിൽ വന്യമൃഗങ്ങൾ
ആട്ടിൻതോലണിഞൊളിഞ്ഞിരിക്കുന്നു
മൃദുല സംഗീത ഗാനംമാലപിച്ച്.
പെരുമഴയിൽ കുളിച്ച് ചായംമാഞ്ഞ
ചെന്നായ്ക്കൾ വാലും ചുരുട്ടി മാളങ്ങളിൽ
കാറ്റുതീപടരും വേളയിൽ മാളങ്ങളിൽ
പുക പടർത്താൻ പട യൊരുക്കം തുടങ്ങി.
ആത്മരോഷംഅണപൊട്ടിഒഴുകുന്നു
ആയിരംവളയിട്ടകൈകൾവാനിലുയയരുന്നു
ഇടിമുഴക്കം പോലായിരം നാവുകൾ ചലിക്കുന്നു
ഗർജ്ജനങ്ങൾ കേൾക്കാത്ത
നിബിഡവനത്തിൽ നവയുഗകാഹളം.

ദിവാകരൻ പികെ

By ivayana