ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ആഴങ്ങളിലേക്ക്
ഓടിക്കിതച്ച് ചുവട് തെറ്റി
വഴുതി വീഴേക്കാവുന്ന
ഇത്തിരി സ്ഥലത്ത് ചവിട്ടി നിന്ന്
ലോകഭൂപടം വരയുന്ന കഴുകൻ
കണ്ണുകൾ
കാലം നിവർത്തിയിട്ട
ആകാശത്തിന്റെ
അതിരുകളിലേക്ക് പോലും
ചിറകടിച്ചുയർന്ന്
ഗർജ്ജിക്കുന്ന
മഴമേഘങ്ങൾക്കിടയിലൂടെ
ചിറകിനടിയിലൊതുക്കാൻ
വെമ്പുന്ന തല തെറിച്ച
ചിന്തകൾ
നിലച്ചുപോയേക്കാവുന്ന
ചെറുശ്വാസത്തിനിടയിലൂടെ
പിടഞ്ഞ് കൂവുന്നു .
അളന്ന് തീരാത്തത്ര ഗ്രഹങ്ങൾ
ചുരുളുകൾക്കുള്ളിൽ നിന്നും
നിവരുന്നു.
കൊടുങ്കാറ്റൊന്ന്
ആഞ്ഞ് വീശിയാൽ
മഴയൊന്ന് നിലതെറ്റി
പെയ്താൽ
കടലൊന്ന് കരയെ ആഞ്ഞ്
പുണർന്നാൽ .
മഹാമാരികൾക്കിടയിൽ
നമ്മൾ വട്ടപൂജ്യമാവുമ്പോൾ
കുത്തിയൊലിച്ച
മഴവെള്ളപ്പാച്ചിലിൽ
ചളി പുതഞ്ഞ് പിടഞ്ഞ്
ഒര് നാട് മുഴുവൻ
ഒലിച്ചു പോയ കണ്ണീർചിത്ര
ങ്ങളിൽ വീണ്ടും
ദുഃസ്വപ്നങ്ങളുടെ മഴ
കോരിച്ചൊരിയുമ്പോൾ .
കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമി
ഇത്തിരിയൊന്ന് വിറച്ചാൽ
അത്രമാത്രമേയുള്ളൂവെന്ന്
ഇടയ്ക്കിടെ
ബോധമണ്ഡലത്തെ
ചുട്ടുപൊള്ളിക്കാറുണ്ടെങ്കിലും
ഭൂമിയും , ആകാശവും
അളന്നെടുത്ത്
പ്രപഞ്ചത്തിന് വില പറഞ്ഞ്
ഏകാധിപത്യം പ്രഖ്യാപിച്ച്
നമ്മൾക്കിടയിലേക്ക്
നുഴഞ്ഞ് കയറി കാലത്തിന്റെ
നെഞ്ച് മാന്തിപൊളിക്കുന്നു
ചില കണ്ണുകൾ ………..
( 2 ) ” ചിത്രം “
ഫ്ലാറ്റിന് മുകളിൽ ഒറ്റക്കാലിൽ
തപസ്സ് ചെയ്യും കൊറ്റി
ആകാശക്കീറുകളിൽ
മഴത്തുള്ളി തിരഞ്ഞു .
കൊറ്റിയുടെ കണ്ണിൽ നിന്നും
ഉതിർന്ന തുള്ളികൾ
താഴെ ഇംഗ്ലീഷ് മീഡിയം
വിദ്യാർത്ഥി വരച്ചു
കൊണ്ടിരുന്ന
‘നെൽക്കതിർ’ ചിത്രത്തിൽ
വീണ് പരന്നു ………
അതിന് താഴെ കുട്ടി
എഴുതി വച്ചു
പണ്ട് പണ്ട് വയൽ
ഉണ്ടായിരുന്നു……..

ഷാജു. കെ. കടമേരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *