അവൻ അവളോടു പറഞ്ഞു:
പ്രിയപ്പെട്ടവളേ,
പ്രണയം ജീവൻ്റെ പുഷ്പമാണ്
അത് സ്വാഭാവികമായി വിടരുന്നു

പ്രണയിക്കുമ്പോൾ
നാമൊരു പൂന്തോട്ടമായിത്തീരുന്നു
വേരറ്റം മുതൽ ഇലയറ്റംവരെ നന-
യുന്നു
നിലാവിൻ്റെ നീരു കുടിച്ച ചകോര
ങ്ങളാകുന്നു

അവൾ പറഞ്ഞു:
പ്രിയപ്പെട്ടവനേ,
അനുരാഗത്തിൻ്റെ
ആഴങ്ങളെനിക്കറിയില്ല
പ്രണയിക്കുന്നതെങ്ങനെ?!
നിന്നെക്കുറിച്ച് ഓർക്കുവാനേയെനി
ക്കറിയൂ.

അവർ പരസ്പരം
മനസ്സുകൊണ്ടു ചേർന്നു നിന്നു
മിഴികളിൽ നിന്ന് മിഴികളിലേക്ക്
ഒരു മിന്നൽ വെട്ടം

ഇരുട്ടും ഭയവുമൊഴിഞ്ഞ്
അവരും മഴയ്ക്കൊപ്പം
ഇറങ്ങി നടന്നു
പ്രണയത്തിൻ്റെ താഴ് വരയിലേക്ക്.

രാജു കാഞ്ഞിരങ്ങാട്

By ivayana