ചിങ്ങപ്പുലരിയിൽ ചെഞ്ചായം വീശും
മാനത്തെ കാർമുകിൽ വനമാലകൾ
കോമരം തുള്ളുന്നതു കണ്ടിട്ട്
കഴിഞ്ഞകാല ചിങ്ങപ്പുലരികളിൽ സന്താപമോടെ കണ്ണീർക്കയങ്ങളായതും
കനത്തപ്രളയമാമൂലുകളിൽപ്പെട്ടൂയലാടിയതും
നമ്മളിന്നും മറന്നിട്ടില്ലെന്നതുമോർക്കണം.

കാണംവിറ്റും ഓണമുണ്ണാൻകാത്തിരുന്ന
പഴയൊരോണരാവും
കാലത്തിൻ നൃത്തനൂപുരത്തിലെന്നപോൽ
തത്തിക്കളിച്ചിരുന്നതാം പൂവേപൊലിപ്പാട്ടും നൃത്തചുവടുകളും
ഇനിയെങ്കിലും വന്നിരുന്നെങ്കിലോർക്കുന്ന ഒരുപിടി മനസ്സുകളും.

സന്തോഷംനിറഞ്ഞാടും മനമോടെ ഓണപ്പൂക്കളമൊരുക്കാൻ
പൂവിറുക്കുവാൻ മാമലകൾ താണ്ടുന്ന കുരുന്നുകളും
കുളിച്ചുകുറിയിട്ടു വട്ടമിട്ടിരുന്നു പൂക്കളമിടുന്ന മങ്കമാരും
ഇനിയെങ്കിലും വന്നെത്തീടാൻ
കാലങ്ങളെല്ലാം തിരിഞ്ഞുവരുമെന്നാശിക്കാൻ
നാമൊത്തൊരുമിച്ചൊന്നു ചിന്തിച്ചീടെണം.
**00**
ബിനു. ആർ.

By ivayana