അപരാശിയിൽ പിറന്നതാവണം,
കൂട്ട്യാത്തീരാത്ത പ്രാരാബ്ധങ്ങൾക്കു
നടുവിൽ ജനിച്ചതാവും
ജീവിത വഴിയിൽ മുള്ള് നീങ്ങിയ നേരമില്ല.
നെരങ്ങിയാണ് നടത്തം
ഞെരങ്ങിയാണ് കിടത്തം
രാവിലെ പിറന്ന സൂര്യനും
ഉച്ചയ്ക്കു മുമ്പേ ഉറങ്ങിയ രാവിനും ഒരേ ഇരുട്ടുനിറം.
കാലാണ് പറ്റിച്ചത്,
ഉടലാണ് പറ്റിച്ചത്,
ഉഭയരാശിയിൽ ശനിയുടെ, രാഹുവിന്റെ അപഹാരം.
കന്നിലഗ്നത്തിൽ പാമ്പ്‌ മുയലിനെ നോക്കിച്ചിരിക്കുന്നു.
മുയൽ പന്തയത്തിൽ ജയിക്കുന്നില്ല.

ടി സി വി സതീശൻ

പെരുമാൾ പുരവും, ശിവകാശിപ്പടക്കങ്ങളും , തൊരക്കാരത്തിയും ഉൾപ്പടെ അക്ഷരങ്ങളും എഴുത്തും ബാക്കി വച്ച്‌ പ്രിയ എഴുത്തുകാരൻ യാത്രയായി ……
പ്രിയ എഴുത്തുകാരന് ശ്രീ . ടി സി വി സതീശന് ഈ വായനയുടെ ‌ പ്രണാമം..

By ivayana