കളമെഴുത്ത്

രചന : കാവ്യമഞ്ജുഷ✍ ദക്ഷിണാമൂർത്തിക്കു പുത്രിയായിദാരുകനിഗ്രഹ മൂർത്തിയായി…കാളിയായ്, ഉഗ്രപ്രതാപമായ് വാഴുന്നദിവ്യചൈതന്യമേ കൈ തൊഴുന്നു..കാലിടറുന്നൊരെൻ ചിന്തകളെകൈകളാൽ കോരിയെടുത്തു നിന്റെകാളിമയാലേ മറച്ചു, സൗമ്യംനേർവഴിയിൽ നയിക്കുമംബ…ദുഷ്ടതയെത്തച്ചുടച്ചു നീയീകഷ്ടതയെല്ലാമൊഴിച്ചിടുമ്പോൾനിത്യവും നിന്നെ നിനച്ചിരിക്കാംപുഷ്പഹാരങ്ങളുമർപ്പിച്ചിടാം.കളമെഴുതുമ്പോൾ നീ നിറഞ്ഞാടുമീധരണീതലം പുണ്യമേറ്റിടുമ്പോൾതൊഴുതു നിൽക്കുന്നൊരീ പ്രകൃതി പോലുംഅറിയാതെ നൃത്തം ചവിട്ടിടുന്നു…..🙏🏻

സ്ത്രീകൾക്കായ് ഒരു ദിനം

എഡിറ്റോറിയൽ ✍ ഒരു പെണ്ണിന്റെ സാന്നിധ്യമില്ലാത്തൊരുവീട് ശ്രദ്ധിച്ചിട്ടുണ്ടോ…?മുറ്റം മുഴുവൻ കരയിലകൾ.കോലായിൽ അലക്ഷ്യമായി കിടക്കുന്ന പത്രത്താളുകൾ.മാറാല നിറഞ്ഞ ചുവരിൽ ഗൗളിയുംഎട്ടുകാലിയും ഒളിച്ചുകളിക്കുന്നു.നിലച്ചുപോയ ഘടികാരത്തിന്റെനിശ്ശബ്ദത.മുഷിഞ്ഞ വസ്ത്രങ്ങളുടെ മടുപ്പിക്കുന്നഗന്ധം.അടുക്കള മുഴുവൻ പാചകത്തിന്റെ അവശിഷ്ടങ്ങൾ.എച്ചിൽ പാത്രങ്ങൾ സിങ്കിൽ കനിവ്കാത്തു കിടക്കുന്നു.ഫ്രിഡ്ജിൽ പുളിച്ച കറികളുടെ,ചീഞ്ഞ പച്ചക്കറികളുടെ രൂക്ഷഗന്ധം.വെറുതെ കറങ്ങുന്ന…

വീണുകിട്ടിയകുഞ്ഞനുജൻ

രചന : എസ്കെകൊപ്രാപുര ✍ എനിക്ക് വിശക്കുന്നു.. എങ്കിലും…ഈ വിശപ്പെനിക്കിന്ന് വിശപ്പല്ല..വേദനയാണ്..അനുജന്റെ ചുണ്ടിന്റെവിറ കണ്ടുള്ളിൽ നിറഞ്ഞ വേദന..അവനെനിക്കിന്ന് പ്രിയമായവൻ..ആരോ ഒരമ്മ .. എവിടെയോ പെറ്റു…ഈ പട്ടണകോണിൽ പാർക്കുമെന്റെചാരത്ത് എനിക്കൊരു കൂട്ടിനായ്…സമ്മാനമായി തന്ന എന്റനുജൻ..ഇന്നവനു ഞാനച്ഛനാണ്..അമ്മയാണ്..ജേഷ്ഠനാണ്..തണലാണ്…ഇരുഹൃദയങ്ങളിന്നു ബന്ധിച്ചുപൊക്കിൾകൊടിപോലെ..പഴുതാര പായും മണ്ണിൽ വിരിച്ചിട്ടകടലാസു പായയിൽ…

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്ഘാടനം ചരിത്രമുഹൂർത്തമായി.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: 2025 മാർച്ച് ഒന്നാം തീയതി ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട മുഹൂർത്തങ്ങളായി മാറി. വൈവിധ്യമാർന്ന പരിപാടികളാലും നേതൃ നിരകളുടെ മഹനീയ സാന്നിദ്ധ്യത്താലും വിഭവ സമൃദ്ധമായ സ്നേഹവിരുന്നിനാലും തിങ്ങി നിറഞ്ഞ സദസ്സിനാലും പങ്കെടുത്ത…

അജ്നബി-

രചന : കാവല്ലൂർ മുരളീധരൻ✍ മുന്നിൽ നടന്നുപോകുന്നത് ഞാൻ തന്നെയാണോ എന്ന് ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിരുന്നു.അടുത്തിടെയായി അത് ഞാൻത്തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു.അയാൾ ഒരിക്കലും തിരിഞ്ഞുനോക്കാറില്ല എന്നതാണ് അത്ഭുതം.ഒരുപക്ഷെ അയാളുടെ ശ്രദ്ധ മുഴുവൻ ലക്ഷ്യത്തിലേക്കായിരിക്കാം.തനിക്കാണെങ്കിൽ ഒരു ലക്ഷ്യവുമില്ല, എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചുപോകണമെന്നു മാത്രം.എന്നിട്ടും വളരെ…

തുള്ളൽ കവിത മൃഗാധിപത്യം

രചന : തോമസ് കാവാലം ✍ എന്തൊരു കഷ്ടം!അധികാരികൾ, ഹ!പന്താടുന്നു ജീവിതമിവിടെമർത്യന്നൊരുവനു ജീവിക്കാനായ്കർത്തവ്യങ്ങൾ ചെയ്യാനാവാ! ഓർക്കാമവരുടെ ജീവിത ഭാരംകർക്കിടകത്തിൻ പട്ടിണി നൽകുംചാക്രിക ദുഃഖം നക്രം പോലെമർക്കടമുഷ്ടിക്കാരറിയില്ല. റാഗിങ്ങെന്നൊരു പുതിയൊരു രൂപംനാഗംപോലെ പത്തി വിടർത്തിയുവതയെ,യവരുടെ ആർജ്ജവമൊക്കെയുദ്ധസമാനമതില്ലാതാക്കി. അവികലമിവിടെ കൊണ്ടാടുന്നുഅവിവേകത്തിൻ ഉത്സവമേളംകൊലചെയ്തീടാൻ കുട്ടികളവരെകൂട്ടിവിടുന്നു താതന്മാരും.…

വിനാശകാലം

രചന : മോഹൻദാസ് എവർഷൈൻ ✍ കുന്നോളം വിശപ്പുണ്ടെന്ന്ഉള്ളിൽ നിന്നാരോ വിളിക്കുന്നു.കുമ്പിളിൽ കഞ്ഞിപോലു –മില്ലെന്ന് ഞാനും ചൊല്ലുന്നു.ഉണ്ണുവാനുള്ള കാശ് മക്കൾകട്ടെടുത്തൂ കഞ്ചാവിനായി.മിണ്ടുവാൻ കഴിയാതെ ഞാനും.അച്ഛൻ വെറും തന്തവൈബ്അമ്മയോ വെറും മൂകസാക്ഷി.ശാസനകൾ അന്ത്യശാസനമായിതിരിഞ്ഞ് കൊത്തുമ്പോൾചോര, ചുടു ചോര മണക്കുന്നു.വീടല്ലയിത് അരക്കില്ലമാണ്ഇരുണ്ടമുറികളിൽ മരണംപതിയിരിക്കുന്നു, ഊഴംഎനിക്കോ…

കഥാനായിക

രചന : യൂസഫ് ഇരിങ്ങൽ✍ ചിലപ്പോഴൊക്കെ അയാൾഭാര്യയായ എന്നിൽ നിന്ന്എന്തോ മറക്കുന്നുണ്ടെന്ന്എനിക്ക് തോന്നാറുണ്ട്ഏതോ ഒരു നമ്പറിൽവെറുതെഒരു മെസ്സേജ് അയച്ചുകാത്തിരിക്കുന്നപോലെതോന്നുംഅസ്വസ്ഥമായ ഏതോഓർമ്മകളിൽഅയാൾ ഇടയ്ക്കിടെമഹാ മൗനിയാകുംചിലപ്പോൾ ഏറെ ആഹ്ലാദം നിറഞ്ഞനിമിഷങ്ങളിൽ നിന്ന്പെട്ടെന്ന് ഉൾ വലിയുന്നതായി തോന്നുംഎന്തെങ്കിലും പരിഭവം പറഞ്ഞുകലഹിക്കണമെന്ന് തോന്നുമ്പോഴൊക്കെഅയാൾ ഏറെ നിർവികാരനായിനിന്നു കളയുംഎനിക്കപ്പോൾ…

ശമനം

രചന : സി.ഷാജീവ് പെരിങ്ങിലിപ്പുറം✍ കനത്ത വാക്കുകൾപറയരുതിനി നീ.പൊള്ളുന്നൊരീയിന്നിന്റെഉഷ്ണത്തിലറിയാതെയാ-തേറ്റകൾ കൊള്ളുമ്പോൾഅസഹനീയമാകുന്നു , സർവ്വം.മഴയോ സ്വപ്നമാകുന്നു.തുറിച്ചു നോക്കരുതിനി നീ.ഉണങ്ങിയയിലകളിൽപടർന്നു വലുതാകുമഗ്നിയ-ണയ്ക്കുവാനിനി വയ്യ.കരുതുക നിൻ ചിന്തയിലല്പംശുദ്ധമാം ജലം, സൗമ്യമാംമൊഴി,യതിൻ തണുത്തവിരലുകളീവെയിൽമുറിവുകളെത്തഴുകിയുറക്കട്ടെ…

കുട്ടിക്കവിത : പാടാൻ മടിക്കും പറവകൾ

രചന : മംഗളൻ. എസ് ✍ പാടാൻ മടിച്ചൊരു മൂക വിഷുപക്ഷിപാട്ടുകൾ പാടിച്ചിറകടിച്ചുപാടുന്നതെന്തിവനെന്നറിയാൻ നിത്യംപാടും പതംഗങ്ങൾക്കാശ്ചര്യമായ് പാടുന്ന പാട്ടെത്ര ഈണത്തിലെന്നോർത്തുപാടാനവർ കൂടെക്കൂടുകയായ്പാടാത്തൊരുവൻ്റെ പാട്ടുകേട്ടെന്തിനായ്പക്ഷം പിടിക്കുന്നതെന്നു ചിലർ! പാടാത്ത നീയിന്നു പാടാനെന്താണെടോപക്ഷിശ്രേഷ്ഠൻ വന്നു ചോദിക്കയായ്പാട്ടുപാടിയേതോ ദിക്കുനോക്കിയവൻപാറിപ്പറന്നു തിടുക്കത്തിൽ പോയ് പറവകളൊക്കെ കൂടെപ്പറന്നവൻപാടിയ പാട്ടിൻ…