” ജീവിതപ്പുഴ “

രചന : ഷാജി പേടികുളം✍ ചുഴികളും കയങ്ങളും നിറഞ്ഞഒഴുക്കുള്ള പുഴയാണ് ജീവിതംകരയിൽ നിന്നു കാണുമ്പോൾ എത്ര സുന്ദരമാണ് പുഴപളുങ്കുമണികൾ മിന്നിത്തിളങ്ങുന്നചിലങ്ക കെട്ടിയ പുഴ കളകളാരവംമുഴക്കി തട്ടിയും മുട്ടിയുമൊഴുകുമ്പോൾഎന്തൊരഴകാണ് പുഴയ്ക്ക് .പുഴയുടെ അഴകിലാകൃഷ്ടരായിപുഴയിലേയ്ക്കിറങ്ങുമ്പോൾആരുമൊന്നു പകച്ചു പോകുംഅടിയൊഴുക്കിൽ നില തെറ്റുമ്പോൾചവിട്ടി നിൽക്കുക നിലനില്പിന്റെ രോദനംപിടിച്ചു…

പുനർജന്മം

രചന : ജയേഷ് പണിക്കർ✍ വേദനയെല്ലാമകറ്റുന്നൊരാവേണുനാദമായങ്ങു ജനിച്ചുവെങ്കിൽസ്വരമേഴുമുണരുന്നസ്വരസുധയാകുവാനൊരു മോഹമുള്ളിലുണർന്നിരിപ്പൂ. മധുരസംഗീതത്താൽ പ്രണയിയായ്മാറിയ പ്രിയ രാധയായി പിറന്നുവെങ്കിൽഹൃദയത്തിലൊരു മൃദുസ്മരണയായൊഴുകുന്നമുരളീരവമായി മാറിടുമോ. ഗോപവൃന്ദങ്ങളെയൊക്കെയുണർത്തുന്നഗീതമായൊരു ജന്മമേകിയെങ്കിൽആനന്ദത്താലങ്ങു താലോലമാടുമൊരാലിലയായ്ത്തീരാനാന്നു മോഹം. പിരിയാതെയെപ്പോഴും കരമതിൽമരുവുന്ന പ്രിയവേണുവാകാൻ കൊതിക്കുന്നു ഞാൻശില പോലുമലിയുന്ന സംഗീതമായൊരുപുനർജന്മമേകുകിൽ ധന്യനായ് ഞാൻ.

കിട്ടാവു സ്വാമി വിടവാങ്ങി.

രചന : സുധ തെക്കേമഠം ✍ ഹസനത്തിൻ്റെ കല്യാണത്തിന് പോയി വന്നതിനുശേഷം ഫോൺ നോക്കുമ്പോഴാണ് വാർത്ത കണ്ടത്. ആ വാർത്തയുമായി പൊരുത്തപ്പെടാൻ അൽപനേരം എടുത്തു. എൻറെ സങ്കല്പത്തിലെ ചിരഞ്ജീവിയാണു സാമി .സാമി ഇല്ലാതാവുന്ന നാടിൻ്റെ ചിത്രം അപൂർണ്ണമാകുമല്ലോ എന്ന ഭയമാണു മനസ്സിൽ.…

ശ്രീനാരായണഗുരു ദേവൻ

രചന : തോമസ് കാവാലം✍ ജാതിമതചിന്താവിഭ്രമത്താൽജീവിച്ചിരിപ്പവർ വെന്തുരുകേസത്യപ്രബോധന ധർമ്മവുമായ്സദ്ഗുരുവായെത്തി നാരായണൻ. മഹസ്സാമാഴിയിൽ മുങ്ങിയവൻതപസ്സിൽ ഗാഢമായ് വീണ പോലെമനസ്സിൻനയനം പൂട്ടിമെല്ലെതമസ്സിൽ ജ്വലിച്ചു സമാധിയായ്. അറിവിന്നറിവാം പരം പോരുൾഅകമേനൽകുന്നയറിവിനെഅറിവോടുൾക്കൊണ്ടയറിവുള്ളോൻഅറിയുന്നുള്ളാലാപരം പൊരുൾ. വിശ്വചൈതന്യമായ് മന്നിലവൻനശ്വരചിന്തയനശ്വരമായ്അരുളായ് പൊരുളായ് ഗുരുവായിതരുന്നാപ്രകാശദ്യുതിയിന്നും. ഈശ്വരചൈതന്യമായചിന്തവിശ്വത്തെയാകെയും ജ്വലിപ്പിച്ചുചക്രവാളസീമതാണ്ടിയവൻചക്രവാകപ്പക്ഷിപോലുലകിൽ. വിശ്വദർശനദ്യുതിതെളിച്ചുവിവേചനത്തിൻ മതിൽ പൊളിച്ചുഉച്ചനീചത്വമസമത്വവുംഉന്മൂലനംചെയ്തായൊളിയാലെ. ജീവിതദർശനമൊന്നിനാലെജീവികൾക്കാശ്രയമായഗുരുഅനാഥരാകുമീ…

സ്വപ്നങ്ങളിലെ യാക്കോബ്

രചന : വൈഗ ക്രിസ്റ്റി✍️ സ്വപ്നങ്ങൾ നിരോധിക്കപ്പെട്ട കുടുംബത്തിലൂടെയാണ്യാക്കോബിൻ്റെ വംശാവലികടന്നു പോകുന്നത്എന്നാലുമയാൾ ,സ്വപ്നങ്ങളെ തേടിപ്പിടിക്കുംകണ്ട സ്വപ്നങ്ങളെപ്രത്യേകം സൂക്ഷിച്ചു വയ്ക്കുകയുംഇടയ്ക്കിടെഒരുപാടിഷ്ടപ്പെട്ടവഎഡിറ്റു ചെയ്ത്വീണ്ടും കാണുകയും ചെയ്യുംകാണാത്തവയെഒരു പെട്ടിയിലടച്ച് വച്ചിരുന്നുഅയാൾ ,ഇരുന്നും കിടന്നും ബസിൽ തൂങ്ങിപ്പിടിച്ചു നിന്നുംസ്വപ്നം കണ്ടുകൊണ്ടിരുന്നുമേലാപ്പീസറുടെകഠിനമായ ചീത്തവിളികൾക്ക്അയാൾസ്വപ്നത്തിൽ ചിരി മറുപടി നൽകിഅയാൾ ,സ്വപ്നത്തിൽ…

പ്രണയിക്കാൻ അറിയില്ലായിരുന്നെങ്കിൽ

രചന : ജിഷ കെ ✍️ പ്രണയിക്കാൻ അറിയില്ലായിരുന്നെങ്കിൽഒരു പക്ഷേഞാൻദൈവത്തെ പ്പോലെ എന്നും കണ്ണുകളടച്ചിരിക്കുമായിരുന്നു….വന്നവരെയോ പോയവരെയോ ക്കുറിച്ച് ആകുലപ്പെടാതെകുതിച്ചു പായുന്ന കാലത്തെ ക്കുറിച്ച് ഒട്ടുമേവേവലാതിപ്പെടാതെമടുപ്പില്ലാത്ത ആ ഇരുപ്പ് ഞാൻ തുടർന്ന് പോയേനെ..ഒരു പക്ഷേമുടന്തനെയോ അന്ധനെയോസുഖപ്പെടുത്തുകയോവെള്ളത്തിനു മീതെ നടക്കുകയോകുരിശു മലകൾ നടന്നു തീർക്കുകയോ…

വട്ടം വട്ടം നാരങ്ങാ,ചെത്തി ചെത്തി തിന്നുമ്പോൾ

രചന : സഫൂ വയനാട്✍️ കുസൃതിപൂക്കൾ ഇറുത്തു കൂട്ടിയഓർമ്മയുടെ പാളവണ്ടിയിലിപ്പോ,രാമു പിഴിഞ്ഞിട്ടു പോയകണ്ണീരു വെള്ളം മാത്രം.മുഷിഞ്ഞു തഴമ്പിച്ചമുറി ട്രൗസറിന്റെ വള്ളിയിൽകുരുങ്ങി പഴയ കവിതവെയില് കായുന്നു,കാക്കാ പൊന്നിൻപൊടിയിൽ തുടങ്ങുന്നയെന്റെകള്ളപിണക്കങ്ങളെ കപ്പ തണ്ടിൻമാല ചാർത്തിയവൻ ഊതിയാറ്റുന്നു.മുട്ടുരഞ്ഞപ്പോമുറിവൂട്ടിയതെത്രയെത്രകമ്മ്യൂണിസ്റ്റ് പച്ചകൾ,അറ്റം തഴമ്പിച്ചഹവായ് ചെരുപ്പ് തുളച്ചുപണിത ഉജാല വണ്ടികൾ…

ആൽബം പറഞ്ഞത്…കഥ

രചന : ജിതേഷ് പറമ്പത്ത് ✍️ അവൾ അലമാരയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ആൽബം മെല്ലെ പൊടി തട്ടിയെടുത്തു…തന്റെ കണ്ണിനെ ബാധിച്ച തിമിരമാണോ ആൽബത്തിന്റെ പഴക്കമാണോ ഫോട്ടോയുടെ നിറം അവ്യക്തമാക്കുന്നത് ?…മോന്റെ ആദ്യത്തെ ജന്മദിനം മുതൽ ചേട്ടൻ സ്വന്തം ക്യാമറയിൽ പകർത്തിയെടുത്തു സൂക്ഷിച്ചു…

ആത്മീയഗുരുവരൻ

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ അക്ഷരമോരോന്നുരുക്കിപ്പഠിപ്പിച്ചഅഗ്നിയായിയുള്ളിൽ നിറയുന്നുഅന്തരംഗത്തിലലിവിന്നൊളിയായിഅൻപായിനിറയുന്നുപാദ്ധ്യായനൻ. ആരെന്നബോധമുദിക്കുമ്പോൾഅന്ധതയെല്ലാമുള്ളിലൊഴിയുംഅഭാവമായുള്ളയലങ്കാരമെല്ലാംഅജ്ഞാനമാണെന്നന്ത്യമറിയുന്നു. അംബരാന്തത്തിലാഗ്‌നേയനായിഅറിവിന്നുറവിടം ദീപ്തമാക്കുന്നുഅരുണിതെളിക്കും സൂര്യതേരാളിഅറിവിന്നുടയവനായെന്നുമമരുന്നു. അഭിമാനമോടെ നിസ്സംഗതയിൽഅഭിലാഷമേറുന്ന ഋതത്തിലായിഅലിയാനൊരുങ്ങുമുഷസ്സിലായിഅറിവിന്നൂർജ്ജമലിയുവാനായി. ആരോടുമേറുന്നയുയിരിലായിആത്മീയഗുരുനാഥനാദ്രമായിആഢംബരങ്ങളൊട്ടുമില്ലാതെആമ്നായമന്ത്രമോതുവാനായി. ആകാശഗംഗയിലതിസൂക്ഷ്മമായിഅണുപ്രായമായയറിവിൻപാഠങ്ങൾഅമലതയാർന്നരുമമാനസത്തിൽആനന്ദാക്ഷരങ്ങളായിനിറയ്ക്കുന്നു. ആരെന്നഭേദമൊട്ടില്ലാതെ ഗുരു….ആർക്കുമോതുവാനക്ഷരഖനിആത്മീയഗുരുവല്ലാതാരുമില്ലിവിടെആമ്നായയൊളിപ്പകരാനിവിടെ. അല്പനേരമാൽമരച്ചോട്ടിലായിആഢ്യോപദേശത്തിനിoമ്പമോടെആദ്യാന്തമറിവുകളുദാത്തമായിആദർശമോടോതുയുപദേശമായി. അനുശാസനങ്ങളുത്തമമായിഅനുഗ്രഹമായെന്നുമെന്നിലായിഅനർത്ഥമായുള്ളതെല്ലാമകറ്റിഅനാദിയായതുയന്വയിപ്പിക്കൂ. ആധാരമായയറിവെന്നുമമ്പായിആവനാഴിയിലനേകമായിരിപ്പൂഅന്തരംഗത്തിലദ്വൈതമെയ്ത്അന്ത്യമോക്ഷത്തിനുപായമായി. അഘമെല്ലാമന്ത്യമറംപ്പറ്റുവാനായിഅറിവുമർഥവുമൊന്നായറിയാൻഅന്തരംഗത്തിലേയിരുട്ടകറ്റുന്നുഅരുണദ്യുതിരാഗമുദയമാകുന്നു. അഭിജാതമാകുന്നയതിവിനയംഅഞ്ചിതമാകുന്ന മഹാസഭയിൽആലോചനയാലുള്ള തർക്കത്തിൽഅറിവാഴത്തിലുള്ളിലുറയ്ക്കാൻ. ആമോദമായോരോകാണ്ഡങ്ങൾഅനുകമ്പയോടരുളാനുത്സാഹിയായിഅധികാരമോടോതുന്നയീശനായിഅനുഭാവമോടെന്നും കൃപയരുളൂ. അറിവേകുന്നോരോഗുരുവിനുംഅഞ്ജലികൂപ്പുന്നുആദരവോടെഅഗുവകറ്റാന്നെനുമഗോചരനായിഅഘോരനാണെന്നുമെന്നാശ്രയം.

കവിയൂർ പൊന്നമ്മ പ്രണാമം 🙏

രചന : മധു നമ്പ്യാർ, മാതമംഗലം✍️ അരിമാവിൽ ആയിരംരുചി നൽകും അഭിരാമ-സങ്കൽപ ജാലകം തുറക്കൂഅതിൽ നിറവായെന്നുംതെളിയും പേരല്ലോ അമ്മ!നിറയുന്ന കാന്തിയുംനിറവും സ്നേഹത്തിൻനിധിയും അറിയേണ്ടപൊരുളും പരകോടിപ്രഭയും സമം ചേരുംഅതിനൊറ്റ പേര് അമ്മ!അഭ്രപാളികളിൽ ചിരംജീവിയായ്‌ ചിരി തൂകിതെളിയും മലയാളത്തിന്റപൊന്നമ്മയായ് മരുവുംഅമ്മ മനസ്സിലേറ്റംപ്രിയയായ് പൊന്നമ്മ!നീലാകാശപരപ്പിൽ നീണ്ട-നിദ്രയിലെങ്കിലും…