ഓണാശംസകളോടെ …. ലിഷ ജയലാൽ🌹
ഓർമ്മകളുണർത്തിഉത്രാടപ്പാച്ചിലെത്തിഓണമെന്നാലിന്നുദുഃഖമുണർത്തി.തുമ്പപ്പൂവിന്നില്ലകാക്കപ്പൂവിന്നില്ലതൊടിയിലെവിടെയുംനീയില്ല ഞാനില്ല.നാട് കാണാൻവരുംമാവേലിമന്നനുംമുഖപടം ചാർത്തേണ്ടയോഗമായി.ഉപ്പേരി, പായസ-ഗന്ധമില്ലിന്നെങ്ങുംസാനിറ്ററൈസിന്റെഗന്ധമായി.വേദനയാണിവ-യെങ്കിലും നാമെല്ലാംവാഴ്‌വിനായ് മാസ്ക്കിട്ട്നിന്നിടേണം.നാളേയ്ക്ക് വേണ്ടിനാംസൂക്ഷിച്ചുനിന്നിടാംനമ്മൾക്കും നാടിനുംശക്തിനൽകാം..ഹൃദയം നിറഞ്ഞ ഓണാശംസകളോടെ ……ലിഷ ജയലാൽ🌹
തിരുവോണ ധാര …. Vasudevan K V
മുറ്റത്തു കുട്ടികൾ തീർത്ത പുഷ്പമഞ്ജരീജാലംഓണത്തെ വരവേൽക്കുമീതിരുവോണ പുലരിയിൽഓര്മയിലെന് ബാല്യംസപ്ത വര്‍ണ്ണ ബിന്ദുക്കളായ്തിളങ്ങുവാനെന്‍ ജന്മമേ ഓർത്തെടുക്കട്ടെ ഞാന്‍ഓണക്കോടി കിനാവുകൾഓണസദ്യ തൻ ആർത്തിയുമായ്കൈവിട്ടൊരെൻ ബാല്യമേ വീണ്ടുമൊരു തിരുവോണംകേളികൊട്ടിന് വർണ്ണമലരുകള്‍ പറിച്ചുനൽകിമക്കളെ ഞാനേല്പ്പിച്ചിടട്ടെ ..എന്‍ പൂക്കൂടയിലിന്നന്യമല്ല ബാല്യത്തിന്‍ വർണ്ണപൂക്കൾകെട്ടിയാടിയ കുമ്മാട്ടിവേഷങ്ങൾ തൻ ആർപ്പുകള്‍ഓണക്കളികളുയർത്തുംആരവാഘോഷ തിമിർപ്പുകൾചേക്കേറുന്നു മനസ്സിന്‍…
ഓണപ്പാട്ട് …. Shaji Mathew
മാനം തെളിഞ്ഞു ചെമ്മാനം കണ്ടുചിങ്ങം വന്നു പൊന്നിൻചിങ്ങം വന്നുതോടുതെളിഞ്ഞു തെളിനീരു കുണുങ്ങിനാടായ നാടെല്ലാം പൂവിളിയായ്ഓണം വന്നു തിരുവോണം വന്നുഓണത്തപ്പൻ കുട ചൂടി വന്നുമുറ്റത്തെ ചക്കരമാവിൻ്റെ കൊമ്പത്ത്ഊഞ്ഞാലുകെട്ടി ഉണ്ണികളാടിപൂക്കളമിട്ടു രസിച്ചിടും മങ്കമാർപൂവേ പൂപ്പൊലി ആർത്തുവിളിച്ചുകുമ്മിയടിച്ചു കളിക്കുന്നു കുട്ടികൾമാവേലി മന്നനെ വരവേൽക്കുന്നുഅത്തം പത്തോണം തിരുവോണംപൊന്നോണംമാവേലി…
മാവേലി കണ്ട കൊറോണ … ജോർജ് കക്കാട്ട്
ജോലികഴിഞ്ഞു കൈകൾ നല്ലവണ്ണം കഴുകി .സാനിട്ടറൈസ് കൊണ്ട് തിരുമ്മി മുഖത്തു മാസ്കും എടുത്തു വച്ച് നേരെ നടന്നു മെട്രോ സ്റേഷനിലിലേക്കു .. അകലം പാലിച്ചും പലതരം മാസ്‌കും ധരിച്ചു ജനങ്ങൾ സ്റ്റോപ്പിൽ കാത്തുനിൽക്കുന്നു . അടുത്ത ബെഞ്ചിൽ രണ്ടു പട്ടിക്കുട്ടികൾ ഒരേ…
വ്യാധിയിലൊരോണം…….. Prakash Polassery
അത്തമാണെന്നോതി വേലിക്കൽമുക്കുറ്റിപ്പൂവുകൾ നൃത്തമാടിചുറ്റും ചിരിച്ചുരസിച്ച കോളാമ്പിയുംഅതേറ്റു പാടി തലയാട്ടിച്ചിരിച്ചുവ്യാധി പൂണ്ടുനിൽക്കുന്ന കല്യാണി മാത്രംആധിയിൽ മുഴുകി;വിഷാദ ഭാവം ;കാണുന്നതിലൊറ്റ പൂവുമില്ല ,അല്ലെങ്കിലുംകല്യാണി തൻജീവിതം വേറിട്ടതാവുംആടിയുലഞ്ഞു കണ്ണൻ്റെ പ്രീയകൊന്നയും പൂക്കാതെ നിൽക്കുന്നുണ്ട്കാലം തെറ്റിയാ കൊന്നയിപ്പോഴിങ്ങനെകാലപ്രവാഹത്തിന്നൊപ്പമാവാംഇനി വരുന്നോരാ വിഷുവിന് നമുക്കാഘോഷിക്കാമെന്ന പ്രതീക്ഷ ഏറെയുണ്ടാംഅന്നു തീരുമീ ആധിയും…
അന്നും ഇന്നും …. Kalakrishnan Uzhamalakkal
അന്നു നിലാവലയൊഴുകി നടക്കേകരയിൽകരളിൽ,കൊതിയു,തിളയ്ക്കുംചട്ടിയിലിളകും കായ വറവിലുനിന്നുതിരും മണമേറ്റകിടാങ്ങടെഉള്ളിലെയോണ നിലാമണമന്നോണംമുറ്റത്തോലക്കീറിൽ മലർന്നുകിടക്കെനിലാവിനെനോക്കി,യുറങ്ങാതുള്ളോണം;ഇന്നു നിലാവലയൊഴുകാ മനസ്സിൽഏതോ കടയിലെ വറവും പൊരിയുംഓർത്തുമലർക്കേയിരവിൻ മുറിയിലുകരിമേഘങ്ങളു പായും നഭസ്സിലെവാനവർതമ്മി,ലിതാത്മഗതം,”നോക്കൂ,അവിടത കേരള കേദാരങ്ങളിൽഉണ്ണികളെവിടെ, ഓണവുമെവിടെ?” കലാകൃഷ്ണൻ ഉഴമലയ്ക്കൽ
ഭാരതമെന്ന പൂക്കളം …. Raghunathan Kandoth
ഓർമ്മയിലെന്നും തെളിയുന്നൊരോണംഓമലാളേ, നീയുമോർക്കാതിരിക്കുമോ?മുപ്പതോണങ്ങൾക്കു മുമ്പായിരുന്നല്ലോമധുവിധുനാളിലെക്കന്നിയോണം!നീയെങ്ങോ ഞാനെങ്ങോആരെന്നോ തമ്മിലറിയാതിരുന്നോരു‐ഭൂതകാലം!കണ്ടു നാം പ്രണയാർദ്രചിത്തർ മുഖാമുഖംകൺകൾ പരസ്പരം ദർപ്പണമാകവേമാഞ്ഞുമാഞ്ഞില്ലാതെപോയ് രണ്ടുദേഹികൾഒന്നായരണ്ടായി വീണ്ടും ജനിച്ചിതു.മാംഗല്ല്യമണിയിച്ചു മണിയറയാക്കിമനോജ്ഞമീഭൂവനമാം സ്നേഹതീരം!ഭത്തൃഗൃഹം തന്നിലാവണം തിരുവോണംഭാര്യാഗൃഹേ പിന്നെ മറ്റൊരോണംതിരുവോണമുണ്ടു പുറപ്പെട്ടു പോയി നാംനിൻവീട്ടിലോണവിരുന്നുകൂടാൻ!തുമ്പയും മുക്കുറ്റിമുല്ലയും പൂച്ചൂടു‐മാമ്പൽത്തടാകക്കരയിലൂടെ,പുൽക്കൊടിപ്പെൺകൊടിമാരവർ സുസ്മിതംപൂത്താലമേന്തി നിരന്നു നില്ക്കേകൊയ്തപാടങ്ങളിൽ മേയുന്നപൈക്കളിൽമേയുകയായിരുന്നല്ലയോ കാക്കകൾ!ഉണ്ണീപെറുക്കിസ്സുഖിപ്പിച്ചു…
അഞ്ചിതൾപ്പൂവ് …. Shaji N. Palakkal
കുറുമ്പിയാണവൾ കുശുമ്പിയാണവൾ പാട്ടിന്റെകമ്പമുള്ള കറുമ്പിക്കന്നിമ്പമുള്ള വാക്കുകൾ(കുറുമ്പിയാണവൾ..)മുൻപു കേട്ടതല്ല പ്രേമമെന്നറിഞ്ഞ വേളകൾതമ്പിസാറിൻ പാട്ടു കേട്ട പ്രണയകാല നാളുകൾപമ്പയിൽ കുളിച്ചു തോർത്തി അഞ്ചലോടെ നീചമ്പകപ്പൂമണം അന്നമ്പലത്തിൻ വീഥിയിൽ(കുറുമ്പിയാണവൾ..)കിലുങ്ങുന്ന പാദസരം നോക്കി നോക്കി നിന്നതുംകഞ്ചുകത്തിൻ തുഞ്ചത്തായി തട്ടി നിന്നകാഞ്ചിമാല കാഞ്ചനയ്ക്കു മേനിയായിപഞ്ചാരി കണ്ടു നിന്ന ഉത്സവത്തിന്നോർമ്മകൾ(കുറുമ്പിയാണവൾ..)വെഞ്ചാമരത്തിൽ…
പൂരാടം …. Shibu N T Shibu
മുക്കൂറ്റി മാല കൊരുത്തപ്പോൾ തന്നേഎന്റെ വിഘ്നങ്ങളെല്ലാമകന്നിതേ പോയ് ….നാരങ്ങാ കൊണ്ടു ഞാൻ മാല തീർത്തുഅറുമുഖൻ വന്നിതു അവകാശം ചൊല്ലീ …..കണ്ണന്റെ കുസൃതികൾ കാണ്മതിന്നായിതുളസി കതിരുകൾ കൊണ്ടു ഞാൻ മാലയും തീർത്തു ….വെറ്റിലയിൽ തീർത്തൊരു മാലയ്ക്കതാവട്ടേആഞ്ജനേയൻ വന്ന് കാത്തു നില്പൂ ….ചെത്തിപ്പു മാല…
കൺവെട്ടങ്ങൾ….. Sumod Parumala
ആഴങ്ങളുടെയാകാശംപരന്നുകിടക്കുന്ന മരുപ്പച്ചപിരാനകളുടെ ചെങ്കടൽ .മയിൽപ്പീലി കെട്ടിയകഴുകന്മാരുടെഒളിഞ്ഞ ചുണ്ടുകൾ .ചാകുവോളം നീണ്ട് നീണ്ട്ചൂണ്ടക്കൊളുത്തുകൾ .തിളയ്ക്കുന്നജലപ്പരപ്പിലേയ്ക്ക്കണ്ണുകളെരിഞ്ഞപരൽക്കുഞ്ഞുങ്ങൾ .അടഞ്ഞുപോയഭണ്ഡാരങ്ങൾക്കുള്ളിൽവിശപ്പിൻ്റെ ദേവരോദനംഅലറുന്ന പെരുമലകൾകുത്തിയൊലിയ്ക്കുന്നമരണച്ചാലുകൾ .നാവരിഞ്ഞ്കണ്ണുകൾ ചൂഴ്ന്ന്വന്യരതികളുടെമാംസഭോജനം .അഴുക്കുചാലുകളിൽറബ്ബറുറകൾക്കുള്ളിൽചീഞ്ഞുകിടക്കുന്നകുടുംബാസൂത്രണങ്ങളിലേയ്ക്ക്തൊഴിലില്ലായ്മയുടെമുഷ്ടിമൈഥുനം .വർണ്ണസങ്കരങ്ങളിലേയ്ക്ക്കൂർപ്പിച്ച് കുലച്ചഅസ്ത്രമുനകൾക്ക്രക്തശിലകളിൽഅഗ്നിപ്രതിഷ്ഠ .മഴവില്ല് കെട്ടിയവാഗ്ദാനങ്ങളിലേയ്ക്ക്പറന്നുവീണവരുടെവെന്തമരണങ്ങൾ .നീന്തിത്തളർന്ന്അവയവങ്ങളടർന്നലിഞ്ഞമരണങ്ങളിലൂടെപൊന്നുകെട്ടിയപള്ളിയോടങ്ങളിൽസ്വപ്നങ്ങളുടെകച്ചവടക്കാർ .തീയിലെഴുതിയെഴുതിവെന്തsർന്നവിരൽത്തുമ്പുകളിൽഉരുകിയിറ്റുവീഴുന്നജനാധിപത്യം .മരണമേ ,നീയെപ്പോഴുംജീവിതത്തെതുറിച്ചുനോക്കുന്നതെന്തേ ?