Feb.14.❤️വാലന്റൈൻസ് ദിനം!

രചന : സാഹിദ പ്രേമുഖൻ ✍️ ഇത്ര മധുരിക്കുമോ പ്രേമം;ഇത്ര കുളിരേകുമോ “മലയാളികൾ മതിവരാതെ കേട്ടിരിക്കുന്ന പ്രണയഗാനം!!ഏതോ സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയതാണെന്നു തോന്നുന്നു…! പ്രണയത്തോളം മധുരതരമായ ഒരു വികാരമില്ല. അതിനപ്പുറം നിർവൃതി ദായകമായ മറ്റൊരനുഭൂതിയുമില്ല.മുട്ടത്തുവർക്കിയുടെ ശൈലിയിൽ പറഞ്ഞാൽ, മകരത്തിലെ മഞ്ഞിനെയും…

ആനക്കലി

രചന : ടി.എം. നവാസ് ✍️ കാടും നാടും കൊലവിളി നടത്തുന്ന കരിവീരൻമാരുടെ വാർത്തകളാൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഭൂമിയിൽ ജീവിക്കാനുള്ള പ്രാഥമിക അവകാശ നിഷേധിക്കപ്പെടുമ്പോൾ സ്വാർത്ഥ താത്പര്യങ്ങൾക്കും ധനസമ്പാദനത്തിനും മാത്രമായി കരയിലെ തന്നെ ഏറ്റവും വലിയ ജീവിയുടെ സ്വാതന്ത്ര്യബോധത്തിനും മാനത്തിനും വില…

ചെയ്തികൾ

രചന : മോഹനൽ താഴത്തേതിൽ അകത്തേത്തറ. ✍️ ഉണ്ണിക്കു മുറ്റത്തൊന്നോടാൻ മോഹംമുറ്റത്തെ പൂക്കൾ പറിക്കാൻ മോഹംകാക്കയും പൂച്ചയും ചിത്രശലഭങ്ങളുംകാണുമ്പോൾ പുന്നാരിക്കാനും മോഹം തുമ്പി പറക്കുമ്പോൾ തുള്ളിച്ചാടാൻതുമ്പപ്പൂവിത്തിരി നുള്ളിപ്പറിക്കാൻആകാശത്തോടുന്ന മേഘങ്ങൾ കാണാൻആശയേറെയെങ്കിലും ആകുന്നില്ല… അച്ഛന്റെ ഷൂസൊന്നു കാലിൽ കേറ്റാൻഅമ്മതൻ കൺമഷി കവിളിൽ പൂശാൻഅമ്മൂമ്മ…

എത്രയും പ്രിയപ്പെട്ട നിനക്ക്…

രചന : ജിൻ്റോ തേയ്ക്കാനത്ത് ✍️ എത്രയും പ്രിയപ്പെട്ട നിനക്ക്…ഇതൊരു പ്രണയക്കുറിപ്പല്ല, മറിച്ച് എന്റെ പ്രണയത്തെ അക്ഷരങ്ങള്‍ കൊണ്ട് മറയ്ക്കാനുള്ള ഒരു പാഴ്ശ്രമം മാത്രം.ഈ ഫെബ്രുവരി 14 ലെ ത്രിസന്ധ്യയില്‍ നിന്റെ മുഖംപോലെ, ചെഞ്ചായത്തില്‍ക്കുളിച്ച് പ്രണയപരവശയായ ആകാശത്തിന്റെ തണലില്‍, നിന്റെ മൃദുലകരങ്ങളുടെ…

ആലിലബുദ്ധന്മാർ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ കുലശേഖരത്തൊന്ന്പോണം.വലിയ വട്ടത്തിൽഉയർത്തിക്കെട്ടിയആൽത്തറയിലിരിക്കണം.അരയാലോ,പേരാലോ?തായ്ത്തടീന്ന്കെട്ട് പിണഞ്ഞ്ഭൂമിയെ ഖനിക്കുന്നവേരുകൾ കണ്ട്അതിശയിക്കണം.കൊമ്പുകളീന്ന്കാട്ടുവള്ളികളെപ്പോലെതൂങ്ങിയാടണവേരുകളൊന്ന്കാണണം.കാറ്റേല്ക്കണം.തണലറിയണം.തണുപ്പറിയണം.ആലിലബുദ്ധന്മാരുടെസല്ലാപം ആസ്വദിക്കണം.കിളിപ്പാട്ടുകൾകേൾക്കണം.ആൽത്തറേല്പൊറം ലോകത്തേക്ക്കണ്ണുകൾ കൊണ്ട്ടോർച്ചടിക്കണം.ഒപ്പമിരിക്കണഅഭിനവബുദ്ധരിൽഒരു ബുദ്ധനായിക്കൂടണം.അവരോടൊപ്പംപരദൂഷണത്തിന്കൂടണം.നാട്ടുവാർത്തകൾവായിക്കണം.ദേശവാർത്തകൾവായിക്കണം.അന്തർദേശീയംവായിക്കണം.ചർച്ച നടത്തണം.ട്രംപിനെക്കുറിച്ച്തമ്മിൽത്തമ്മിൽ പറഞ്ഞ്തലതല്ലിച്ചിരിക്കണം.സായിപ്പിന്റെകച്ചവടക്കണ്ണ്കഴുകൻകണ്ണെന്ന്പറഞ്ഞ്തലയറഞ്ഞ് ചിരിക്കണം.ഗാസയെ എടുക്കുമോ,ഒരു ഗതിയുമില്ലാത്തപാവങ്ങളെപടികടത്തി വിട്വോ,അല്ലെങ്കി ചുട്ടുകൊല്ല്വോ,റിസോർട്ട്പണിയ്വോന്നൊക്കെവിസ്മയിക്കണം.യുക്രൈനിൽ സായിപ്പ്സമാധാനത്തെകൊണ്ട് വര്വോ,നോബൽ സമ്മാനംചോദിച്ച് വാങ്ങ്വോഅങ്ങനെയങ്ങനെഓരോന്ന്ചോദിച്ചും ചിന്തിച്ചുംചിരിച്ചുംഉച്ചയാക്കണം.വയറ്റിൽഎരിയുന്ന അടുപ്പിന്ഇന്ധനമടിക്കാൻവീടണയണം.വൈന്നേരായാപിന്നേംകുലശേഖരത്തേക്ക് വെച്ചടിക്കണം.ആൽത്തറ ബുദ്ധരിലൊരുവനായലിയണം.പരദൂഷണം നടത്തണം.നാട്ടുവാർത്തകൾ വായിക്കണം.ദേശവാർത്തകൾവായിക്കണം.അന്തർദേശീയംവായിക്കണംബുദ്ധരിലൊരുവനാകണം.സന്ധ്യയണയുമ്പ്വീടണയണം.ആലിലബുദ്ധന്മാരെസ്വപ്നം…

വിശുദ്ധി

രചന : സി.മുരളീധരൻ ✍️ ഞാനറിഞ്ഞു തിരക്ക് കുറയുവാൻകാത്തുനിൽക്കുന്നു നീ” എന്ന ഭാവത്തിൽഎന്നെ നോക്കി ചിരിക്കയാണമ്പിളിപിന്നെ താഴെ പ്രയാഗയിൽ സ്‌നാനവും ജാതിയില്ല മതമില്ല രാഷ്ട്രീയനാടകങ്ങളും കാണ്മതില്ലെങ്ങുമേമർത്യഹൃത്തിൻ വിശുദ്ധിയും വിശ്വാസദീപ്തിയും നാമ മന്ത്രവും ചുറ്റിലും എത്രയോ വർഷം അന്ധകാരത്തിലെവൃത്തിഹീന വൃത്തത്തിൽ ജനങ്ങളെതാഴ്ത്തി നിർത്തിയോർ…

‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’

രചന : ബിനു മോനിപ്പിള്ളി ✍️ മഴയുടെ കൂടെ വന്നെൻ കാതിലോതി നീ‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’മഴയത്ത് ഞാൻ നിന്നെ അകതാരിലോർത്തുകൊണ്ടി-റയത്ത് മിഴി പാകി നിൽക്കേമഴയുടെ കൂടെ വന്നെൻ കാതിലോതി നീ‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’അരികത്തിരുത്തി നിൻ അളകങ്ങഴകോടെവിരലുകൾ കൊണ്ടുഞാൻ കോതി നീർത്തേമഴയുടെ നൂലുകൾ ഒരു സ്‌നിഗ്ധരാഗത്തിൻമർമ്മരമുള്ളിലുണർത്തിയില്ലേ, അതിൽനമ്മളലിഞ്ഞങ്ങു ചേർന്നതില്ലേകഥയില്ലാകഥകൾ…

1950, 60, 70-80 കളിൽ വരെ ജനിച്ചവർക്കെ ഇത് മനസ്സിലാകൂ..

രചന : ഷൈജു ഇലഞ്ഞിക്കൽ ✍️ 1950, 60, 70-80 കളിൽ വരെ ജനിച്ചവർക്കെ ഇത് മനസ്സിലാകൂ.. കാരണം മറ്റുള്ളവർക്കു ചിലപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല….നാം പിന്നിട്ട വഴികൾ, നമ്മുടെ കൊച്ചു കേരളം എത്ര മനോഹരമായിരുന്നു.യഥാർത്ഥത്തിൽ അന്നായിരുന്നു “ദൈവത്തിന്റെ സ്വന്തം നാട്.”നിങ്ങൾക്കാ…

പ്രണയ പുഷ്പമേ..

രചന : മംഗളൻ കുണ്ടറ✍️ പ്രപഞ്ചത്തിലിന്നോളമുണ്ടായിട്ടില്ലപ്രണയാനുഭൂതി പോൽ ശ്രേഷ്ടമാമൊന്നുംപ്രകൃതിയിൽ ജീവജാലങ്ങൾ കൈമാറുംപ്രണയാനുഭൂതികൾ ഹൃദ്യം മധുരം! പനിനീർ ചെടികൾ പൂത്തുലഞ്ഞീടവേപാടലം ചുരത്തുന്ന മാലേയഗംന്ധംപരിശുദ്ധ പ്രേമത്തിൻ മാസ്മരഗന്ധംപനിനീരാലേപന വശ്യസുഗന്ധം! റോസാദിനമിങ്ങു വന്നുചേർന്നാൽറോസപ്പൂമൊട്ടു വിരിഞ്ഞുനിന്നാൽറോസപ്പൂവിൻ പരിശുദ്ധ ഗന്ധംറോസാ ദിനത്തിൽ പടർന്നുകേറും! കമിതാക്കൾ വന്നോരോ പൂക്കളിറുക്കുംകരളുപകുത്തപോലവ കൈമാറുംകടലോളം…

പറക്കുന്ന ഹൃദയങ്ങൾ

രചന : ജോർജ് കക്കാട്ട് ✍ വീഞ്ഞു പോലെ ചുവന്ന റോസാപ്പൂക്കൾ, തൂവെള്ള മഞ്ഞിൽ,തണുത്തുറഞ്ഞ രാത്രിയുടെ ശ്വാസം പോലെയാണ്.ആദ്യം ചുംബിച്ചു, സ്നേഹത്താൽ ഉണർന്നു,സ്വർഗ്ഗീയ നീലയിലേക്ക് തലകൾ നീണ്ടുകിടക്കുന്നു.പനിപിടിച്ച സ്വപ്നങ്ങൾ, നിന്നിലും എന്നിലും,എല്ലാ ഇല്ലായ്മകളും സ്വീകരിക്കുക.സന്തോഷ മുത്തുകൾ ഇവിടെ ശേഖരിക്കൂ.സ്നേഹത്തിന്റെ ഒരു അടയാളം…