കണ്ണൂർസിസ്റ്റമാണ് നല്ലത്.

രചന : സിമി തോമസ് ✍️ ഭാര്യയുടെ വീട്ടിൽ ഭർത്താവ് താമസിക്കുന്ന കണ്ണൂർസിസ്റ്റമാണ് നല്ലത്– ഈ സമ്പ്രദായത്തിൽ ഭാര്യക്ക് മാത്രമല്ല സന്തോഷം കിട്ടുന്നത് –ഭർത്താവിനും ഇതുകൊണ്ട് വലിയ സൗകര്യമുണ്ട്–പെണ്ണ് ഭർത്താവിൻറെ വീട്ടിൽ ആണെങ്കിൽ ഭർത്താവിനും വലിയ ബുദ്ധിമുട്ടാണ്–ഭാര്യയുടെ പക്ഷത്തു നിൽക്കണോ അമ്മയുടെ…

പറന്നുപോയ പ്രാവുകൾ

രചന : സെഹ്‌റാൻ ✍ ചെന്നായ്ക്കളോടും, കഴുകൻമാരോടുമൊപ്പംതെരുവിൽ പ്ലക്കാർഡുകളേന്തിപ്രതിഷേധപ്രകടനംനടത്തിക്കൊണ്ടിരുന്നമദ്ധ്യാഹ്നത്തിലാണ്കൂട്ടിലെ പ്രാവുകൾപറന്നു പൊയ്ക്കളഞ്ഞതും,ഞാൻ തനിച്ചായതും!രാത്രിയിൽ,ഇരുതല മൂർച്ചയുള്ളവാളാണ് ഏകാന്തതയെന്ന്നിരന്തരമെന്നെ ഓർമ്മപ്പെടുത്താറുള്ളമേൽക്കൂരയിലെ ഗൗളിമറ്റൊരു ഗൗളിയുമായിഇണചേരുന്നത് കണ്ടു.സംഭോഗം ഏകാന്തതയ്ക്കുള്ളമരുന്നാണോ എന്തോ…?ഏകാന്തതയുടെ ഗാനംതന്നെയാണ് ഇതുവരെയുംതട്ടിൻപുറത്തെ ഗ്രാമഫോൺമുക്കിയും, മൂളിയുംപാടിക്കൊണ്ടിരുന്നതെന്ന തിരിച്ചറിവുണ്ടായത്നിലച്ചുപോയ ഘടികാരത്തിലെ മണൽപ്പരപ്പിൽകൊത്തിപ്പെറുക്കിക്കൊണ്ടിരുന്ന കടൽക്കാക്കകളുടെകാലുകൾ ഇടറിവേച്ച് പോകുന്നത് കണ്ടപ്പോഴാണ്.എന്റെ നെഞ്ചിലവശേഷിച്ചിരുന്നഅവസാന…

ബ്ലൂ ടിക്ക്

രചന : രാഗേഷ് ✍ ഇന്നലെ അവൾക്കയച്ച മെസ്സേജ്ബ്ലു ടിക്ക് ആവുന്നതും നോക്കിയിരിക്കുമ്പോൾതികച്ചും ഒരു നേരംപോക്കിന്,ആമസോൺ കാട്ടിൽപേറടുത്ത പേടമാൻപൊടിമാനെഡോക്ടർ ആക്കണോഎഞ്ചിനീയർ ആക്കണോഎന്ന് ചിന്തിച്ചിരിക്കാൻ വഹയുണ്ടോഎന്നോർക്കുന്നു!.കൂടിപ്പോയാൽവേഗതയുടെ പുതു റെക്കോർഡുകൾ തുന്നിച്ചേർക്കുന്ന പുള്ളിപ്പുലിയെഓടിത്തോൽപ്പിക്കാൻ മാത്രംബലമുള്ള കാലുകളെസ്വപ്നം കണ്ടേക്കാം,മറ്റേ താടിക്കാരന്റെ നിശബ്ദ ഗർജ്ജനംഏറെ അകലെനിന്നും കേൾക്കാൻ…

തീരെ തിരക്കില്ലാത്തവർ.

രചന : സതീഷ് കുമാർ ✍ തങ്കമണീ..നേരം കരിപ്പായിരിക്കുന്നു,തിരക്കുകൾ തീർന്നുവെങ്കിൽ,മനസ്‌ സ്വസ്ഥവും ശാന്തവുമാണെങ്കിൽഒരൽപസമയം നീയൊന്ന് എന്റെ അടുത്തിരിക്കുമോ?എനിക്ക്‌ നിന്നോട്‌ ഇത്തിരി സംസാരിക്കാനുണ്ട്പരിഭ്രമിക്കുകയൊന്നും വേണ്ട ,വാർദ്ധക്യത്തെക്കുറിച്ച്‌ തന്നെയാണ്‌ ഞാൻ സംസാരിക്കുവാൻ പോകുന്നത്‌ഉച്ചമറിഞ്ഞ നമ്മുടെ ജീവിതത്തെക്കുറിച്ച്‌ പ്രിയപ്പെട്ടവളേ ..‘ഏജ്‌ ഈസ്‌ ജസ്റ്റ്‌ എ നമ്പർ’…

ബോഡി ഷെയിമിംഗ്*

രചന : സാബി തെക്കേപ്പുറം ✍ പകൽനേരത്ത്റൂഹാങ്കിളികരയുന്നത് കേട്ടാൽഅവളോടിഉമ്മൂമ്മാന്റടുക്കലെത്തും…കണ്ണിറുക്കിയടച്ച്ഇരുകരങ്ങളുംചെവികളിലമർത്തിയഅവളുടെയാനിൽപ്പ് കാണുമ്പോൾ,ഉമ്മൂമ്മയവളെമാറത്തേക്കടുക്കിപ്പിടിച്ച്ആയത്തുൽ കുർസിയ്യോതിമൂർദ്ധാവിലൂതും…റൂഹാങ്കിളി കരഞ്ഞാൽഅടുത്തെവിടെയോമരണമുണ്ടാവുമെന്ന്അവളെയാരോ പണ്ട്പേടിപ്പിക്കാൻപറഞ്ഞിരുന്നത്രെ!രാത്രിയിൽനത്തുകരയുന്നഒച്ചകേട്ടാലവൾഓടിച്ചെന്നുമ്മാന്റെമുറിയുടെകതകിന് മുട്ടും…നത്ത് കരഞ്ഞാൽഒത്തു കരയുമെന്ന്പ്രാസമൊപ്പിച്ചാരോപറഞ്ഞുകേട്ടതിൽപിന്നെയാണത്രെനത്തിന്റെ മൂളലവൾക്ക്മരണത്തിന്റെ,വേർപാടിന്റെ,ഒത്തുകരച്ചിലിന്റെതാളമായത്!ബാല്യേക്കാരത്തിയായിട്ടുംപേടിമാറാത്തവളെ,തള്ളമലൊട്ടീന്നുംപേടിത്തൂറീന്നുംവിളിച്ചോണ്ടനിയന്മാർകളിയാക്കിയാലും,ഉമ്മാനെ കെട്ടിപ്പിടിച്ച്കിടന്നാലവൾനത്തിന്റൊച്ചയെപേടിക്കാതങ്ങനെഉറങ്ങിപ്പോയിരുന്നത്പടച്ചോന്റെ മാത്രംഖുദ്റത്തോണ്ടല്ലെന്നും,ഉമ്മാന്റെ ദേഹത്തിന്റെഇളംചൂടിനുംസുബർക്കത്തിലെഇളംകാറ്റിനുംഒരേ കുളിരാണെന്നുംഅവളിടക്കിടെവീമ്പിളക്കിയിരുന്നു.“ഉം…മ് ഉം… മ്” ന്നും പറഞ്ഞിട്ട്നത്ത് മൂളുമ്പോഴും,“റൂഹൈ…”ന്ന് പറഞ്ഞിട്ട്റൂഹാങ്കിളി കരയുമ്പോഴും,റൂഹ് പിടിക്കാനെത്തുന്നമലക്കുൽമൗത്ത്അസ്റാഈലിനെപറ്റിക്കാനെന്ന മട്ടിലന്ന്തലയിലൂടെ പുതപ്പിട്ട്മൂടിക്കിടന്നവളിന്ന്,അകത്തളത്തിലിട്ടവീതിയുള്ള മരബെഞ്ചിൽ,മൂന്നുകഷണംവെള്ളത്തുണിപൊതിഞ്ഞ്അനങ്ങാതെ…

ഒരു പുതിയ പ്രഭാതം.

രചന : ജോർജ് കക്കാട്ട്✍ സന്തോഷത്തോടെ നീ കിടക്കയിൽ നിന്ന് ചാടി എഴുന്നേൽക്കുന്നുഅത് ശരിക്കും നല്ലതായിരിക്കുമെന്ന് കരുതുന്നു,ജനാലയിലൂടെയുള്ള കാഴ്ച നിങ്ങളെ സന്തോഷിപ്പിക്കുന്നു,സൂര്യൻ പ്രകാശിക്കുന്നുണ്ട് — മറ്റെവിടെയോ.ആകാശത്തിലെ സിപ്പർ കാണുന്നില്ല,ജനാലയ്ക്കരികിൽ നിങ്ങൾ തുള്ളികൾ എണ്ണുന്നു,മഴയുടെ ശാന്തമായ ശബ്ദം മഴയെ നനയ്ക്കുന്നുഎഴുന്നേൽക്കാൻ പാടുപെടുന്ന അലാറം…

അനന്തസാരം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ പരിമിത സമയമാണീ,വാഴ്‌വിനുള്ളതെ-ന്നൊരു മാത്രയെങ്കിലുമോർപ്പു നമ്മൾഅരുതായ്മ ചെയ്യാതെയിനിയുള്ള നാളുക-ളൊരുമയോടേവം വസിപ്പുനമ്മൾകരുണവറ്റാത്തൊരു ഹൃദയമുണ്ടാകണംപരമപഥത്തിലേക്കെത്തീടുവാൻകരുണയൊന്നില്ലെങ്കി,ലിവിടെനാമേവരുംപരമദുഷ്ടൻമാരായ് മാറുകില്ലേ!പരമാത്മതത്ത്വത്തെ മുറുകെപ്പിടിച്ചുകൊ-ണ്ടുരിയാടൂ,സ്നേഹത്തിൻ ദിവ്യമന്ത്രംനരനായ് പിറന്നതു നരകത്തിൽ ചെല്ലാനോ,നരനതൊന്നാർദ്രം നിനയ്പു നിത്യംഅറിയുവിൻ മറകൾ മറിച്ചുനോക്കി നമ്മ-ളറിയാത്തൊരറിവി,ന്നനന്തസാരംഅറിയുമ്പോളേയ്ക്കല്ലോ നമ്മൾതൻ വിഡ്ഢിത്തംപറപറന്നങ്ങു മറഞ്ഞിടുള്ളൂ!അനിതരാനന്ദത്തിൽ മുങ്ങിക്കുളിക്കുവാ-നിനിയ സത്യങ്ങളെ വാഴ്ത്തിപ്പാടൂജനനത്തിൻ…

ആരുമില്ലാതെ തനിച്ചു ഒരു യാത്ര!

രചന : ജെറി പൂവക്കാല✍ ആരുമില്ലാതെ തനിച്ചു ഒരു യാത്ര! നിർജ്ജന പ്രദേശത്തിലൂടെ കാട്ടുപാതകളിലൂടെ നടന്ന്, എത്ര കണ്ടാലും മടുക്കാത്ത ദൃശ്യങ്ങള്‍ മനസ്സിന്റെ ക്യാമറ കണ്ണിൽ പകര്‍ത്തി, ഒരു ടെന്റ് അടിച്ച് കിടന്നുറങ്ങി, കിട്ടുന്ന കായ്കനികള്‍ ഭക്ഷിച്ച്, നീരുറവയില്‍ നിന്ന് വെള്ളം…

നഗരത്തോട്.

രചന : രാജശേഖരൻ✍ ദീപങ്ങളൊക്കെ കെടുത്തൂ നഗരമേജീവശോഭയ്ക്കു സ്നേഹ കൈത്തിരി വെയ്ക്കു.ദീപാവലിക്കസാധ്യമാം ജൈവദീപ്തിജീവകീടത്തിനാത്മപ്രകാശമാകും. തൈജസകീടങ്ങളോർപ്പിപ്പൂ നമ്മളെജൈവചേതസ്സാം ദേവി, പ്രകൃതിയമ്മ!പ്രകാശവർഷത്തിനപ്പുറം നിന്നെത്തുംചെറുരശ്മിയുമാത്മധൈര്യം പകരും. അകലെയാരോ അറിയാത്തൊരു ബന്ധുഅരികിലെത്തി കരങ്ങൾ പിടിക്കും പോൽ!ആകാശഗോളങ്ങളെത്രയോ സശ്രദ്ധംഅവനി സംരക്ഷണാർത്ഥം പ്രയത്നിപ്പൂ. നിയമങ്ങളണുയിട തെറ്റാതവർനിങ്ങളെ രക്ഷിപ്പൂ നിർവിഘ്നമെന്നെ ന്നും.കുഞ്ഞുണ്ണി…

ദേശസ്നേഹികൾ

രചന : സഫീല തെന്നൂർ✍ ബ്രിട്ടൻ എതിരെ പോരാടിയധീരനായകരെഭാരത ശില്പികളെ…..നിങ്ങൾ ഉണർത്തിയ ഭാരതം…..സ്വാതന്ത്ര്യത്തിൻ ഭാരതം……ജാതിമതങ്ങൾ മറന്ന് പൊരുതിയധീര ജവാന്മാരെ.,….വന്ദനം വന്ദനം ഭാരതമണ്ണിൻ വന്ദനം……സ്വാതന്ത്ര്യത്തിൻ അഭിമാനം…..വേഷം, ഭാഷ മറന്ന് പോരാടിയധീരജവാന്മാരെ……..നാടിൻ മോചനം നേടാൻജ്വലിച്ചു നിന്ന നായകരെ…….സമരമുഖങ്ങളിൽ പോരാടിജീവന്‍ വെടിഞ്ഞ ദേശസ്നേഹികളെ…….പിറന്ന മണ്ണിൽ സ്വാതന്ത്ര്യത്തിനുശബ്ദമുയർത്തിയ…