ഫൂ…….
മുറുക്കാൻ ചവച്ച് മുണ്ട് മടക്കികുത്തി ശാന്തേച്ചി നീട്ടി തുപ്പി
“അതേടാ ശാന്ത അങ്ങനെ തന്നെയാ
സാമ്പാതിച്ചത്… വാടാ നിന്റെ ചൊറിച്ചൽ ഇപ്പൊ മാറ്റി ത്തരാം വാടാ വാ…..
ശാന്ത കലിതുള്ളി ക്കൊണ്ട് ഓലമേഞ്ഞ കൊച്ചുകൂരക്കകത്തുനിന്നുംചാടിയിറങ്ങി.
അപ്പോൾ പടിഞ്ഞാറ് ആകാശം മുറുക്കി തുപ്പിയപോൽ ചുവപ്പണിഞ്ഞു.
സന്ധ്യ മയങ്ങുമ്പോൾ ഇത് പതിവാണ്
സമീപത്തെ ചെറുപ്പക്കാർ മറഞ്ഞുനിന്ന്
ശാന്തയെ ദേഷ്യപ്പെടുത്താൻ വല്ലതും വിളിച്ചുകൂവും എന്നാൽ പകൽ സമയത്ത്
അതേ ആൾക്കാർ ശാന്തയുടെ വീടിനോട് ചേർന്ന് നടത്തുന്ന ചായക്കടയിൽ
ഒന്നുമറിയാത്ത ഭാവത്തിൽ ശാന്തേച്ചി ഒരു ചായ എന്നു പറഞ്ഞ് വരും.
അമ്പതിനോടടുത്തപ്രായമുണ്ടെങ്കിലുംമാദക റാണി യാണ്.മൂക്കുത്തിയുംകയ്യിൽ കരിവളയും മേൽപ്പോട്ട് ചുരുട്ടി കെട്ടിയ മുടിയും വെളുത്തു നിറഞ്ഞു തുളുമ്പും
മാറിടവുമുള്ള ശാന്തേച്ചി ഒരുമാദക റാണിയാണ്.
മുറുക്കിച്ചുവന്ന ചുണ്ടുമായി വളരെ ശാന്തയായി മദാലസഭാവത്തോടെ
മുറ്റത്തേക്ക് നീ ട്ടി ത്തുപ്പി….
“എന്താ മക്കളെ വേണ്ടത് “എന്ന് ചോദിച്ചു
ഒരുകുണുങ്ങലുണ്ട് പറ്റു കണക്കു കൂടുമ്പോൾ ശാന്തേച്ചിയുടെ മുഖം മാറു മെങ്കിലും വീണ്ടും കടം പറഞ്ഞു വന്നാൽ
ശാന്തയുടെ മനസ്സലിയും.
ചില കിളവന്മാർ ശാന്ത യുടെ കടയിലെ നിത്യ സന്ദർശകരാണ്അവരും ശാന്തേച്ചി എന്നു തന്നെ യാണ് വി ളിക്കാറുള്ളത്
അത്ശാന്തയ്ക്ക്ഇഷ്ടമാണ് അവർ ഒരു ചായ മാത്രം വാങ്ങി അറിയാത്ത ഭാവത്തിൽശാന്തയെനോക്കിക്കൊണ്ടിരിക്കുംഅവരുമായി ലോക കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടാണ് ശാന്ത യുടെ അന്നന്നത്തെ ദിവസത്തെ തുടക്കം.
ഓ… ശാന്തേച്ചി യെ പരിചയപ്പെടുത്തി യില്ലല്ലോ കുന്നിൻ പുറത്ത് ഗോപാലന്റെ യും നാണി യുടെയും രണ്ടു മക്കളിൽ മൂത്തവളാണ് ശാന്ത ഒരേയൊരു ആങ്ങള എന്നോ നാടുവിട്ടു പട്ടണത്തിൽ വലിയ ഉദ്യോഗം വഹിക്കുന്നുഎന്ന് പറയപ്പെടുന്നു
ഒന്നുരണ്ടു വട്ടം നാട്ടിൽ വന്നെങ്കിലും മിന്നായം പോൽ വന്നു പോയ തു കൊണ്ട് മുഖം ഓർമ്മയിൽനിന്ന് പോലും മാഞ്ഞു.
ശാന്തയുടെ അച്ഛനും അമ്മയും മര ണ പ്പെട്ടപ്പോൾ ശാന്ത ഒറ്റക്കുള്ള ജീവിതമാണ്
നയിച്ചു വന്നിരുന്നത് എന്നാൽ ഒരുനാൾ
ഭിക്ഷയാചിച്ചു വന്നതമിഴ് നാട്ടുകാരി സ്ത്രീ യും പത്തു വയസ്സുള്ള കറുത്ത സുന്ദരിയായ ഒരു പെൺകുട്ടി യും കടന്നുവന്നു അവളുടെ പേര് ചോദിച്ചപ്പോൾ ചെമ്പകമെന്ന് നാണം കുണു ങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ ശാന്തക്ക് വളരെ ഇഷ്ടപ്പെട്ടു അവളെ വാരിയെടുക്കാൻ തോന്നിയെങ്കിലും മുഷിഞ്ഞ വേഷം ശാന്ത യുടെ മനസ്സ് വിലക്കി.
അവർക്ക് വയറുനിറച്ചു ഭക്ഷണം കൊടുത്ത്പോകുമ്പോൾ ചുരുട്ടി പ്പിടിച്ച ഏതാനും നോട്ടുകളും കയ്യിൽ വെച്ച് കൊടുത്ത് അവരെ യാത്രയാക്കി.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം ശാന്ത യുടെ കാതിൽ ഞെട്ടിക്കുന്ന ഒരു വാർത്ത എത്തി ഭിക്ഷ യാചിച്ചു വന്ന സ്ത്രീ
ഒരപകടത്തിൽ തൽക്ഷണംമരണപ്പെ ട്ടെന്നവാർത്തയായിരുന്നു അത്.
അനാഥയായപെൺകുട്ടിയെനാട്ടുകാരുടെ സമ്മത ത്തോടെശാന്ത ഏറ്റെടുത്തു
ഒരുകുറവും വരുത്താതെ സ്വന്തം മകളാക്കി വളർത്തി.
പാവങ്ങളായത്കൊണ്ട്ചെമ്പകത്തിന്റെഅമ്മയുടെ കേസ് നിമിഷനേരം കൊണ്ട് തന്നെ തേഞ്ഞുമാഞ്ഞുപോയി.
ആ പത്തു വയസ്സുകാരി ചെമ്പകം.
ശാന്ത വിളിക്കുന്ന മല്ലിക എന്നതമിഴ് ബാലിക ഇന്ന്ആരുകണ്ടാലും നോക്കി പ്പോവുന്ന തരത്തിൽ അതി സുന്ദരി യായയുവതി യായി മാറി അവൾ തമിഴ് മറന്നു.
ശാന്തയുടെ മനസ്സിൽ ദിവസം ചെല്ലുന്തോറും ഉൽക്കണ്ടവന്നു നിറയാൻ തുടങ്ങി തന്റെ മകളെ നല്ലൊരു കയ്യിൽ ഏൽപ്പിക്കണം വരുന്ന ആലോച നകളൊന്നും ശാന്തയെ തൃപ്തിപ്പെടു ത്തിയില്ല എങ്കിലും തരക്കേടില്ലാത്ത ഒരാലോചന വന്നെങ്കിലും അവരുടെ അടക്കം പറച്ചിൽ ശാന്തയെ വല്ലാതെ വേദനിപ്പിച്ചു “ആർക്കറിയാം പിഴച്ചുണ്ടായതല്ലെന്ന് പറയാൻ പറ്റുമോ
ഞാനിതിന് കൂട്ടുനിൽക്കില്ലനിങ്ങളുടെ
ഇഷ്ടം”.
“അവളുടെ മൊഞ്ച് കണ്ട് നിങ്ങൾ മയങ്ങി എന്നറിയാം കുറച്ചുകഴിയുമ്പോൾ അവളുടെതനിക്കൊണംകാട്ടുമ്പോളറിയാം “
എന്തോ അന്ന് ശാന്ത യുടെ നാവു പൊങ്ങിയില്ല നെഞ്ച് പിളരുന്ന വേദനയോടെ മറഞ്ഞു നിന്ന് ശാന്ത പൊട്ടിക്കരഞ്ഞു മല്ലിക ശാന്തയെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു.
“മോളെ എന്റെ ഗതി യാണല്ലോ നിനക്കും വരുന്നത് ദൈവമേ ഇതിനൊക്കെ എന്ത്പാപമാണ് ഞാൻ ചെയ്തത്… “
“അമ്മ എന്തിനാണ് വെഷമിക്കുന്നേ അയിന് ഇപ്പൊ എന്താ ണ്ടായേ “
“ഇല്ല ഒന്നൂ ല്ല മോളെ എന്നെപ്പോലയല്ലനീ എനിക്കാരൂ ണ്ടായിരുന്നില്ല മോൾക്ക്
ഞാനുണ്ട് മോളെ നല്ലൊരാളെ ഏൽപ്പിച്ചേ ഞാൻ മരിക്കു വെഷമിക്കണ്ട ട്ടോ “
ഉറച്ച തീ രുമാന മെടുത്ത പോലെ ശാന്ത കണ്ണുതുടച്ചു
“അമ്മേ അമ്മ വിഷമിക്കണ്ട എനിക്ക് നല്ല സുമുഖനായ ഒരാൾ വരും അതുവരെ അമ്മ ക്ഷമിക്കു എന്നിട്ടുവേണം അമ്മയെ പൊന്നുപോലെ ഞങ്ങ ൾക്ക് നോക്കാൻ”
മുറുക്കിച്ചിവന്നചുണ്ടുകൊണ്ട് മല്ലികയുടെ കവിളിൽ ചേർത്ത് പിടിച്ചുകൊണ്ടു ശാന്ത ഒരുമ്മ കൊടുത്തു.
കാറിന്റെ നീട്ടിയ ഹോൺ ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി രണ്ടുപേരും കാറിനടുത്തേയ്ക്ക് ചെന്നു ശാന്ത യുടെ മുഖത്ത് നിലാവുദിച്ച പോലെ പ്രകാശം കണ്ട് മല്ലികക്കൊന്നും മനസിലായില്ല… കാറിൽനിന്നിറങ്ങിവന്നസുമുഖനായചെറുപ്പക്കാരനെയും ശാന്തയെയും മാറിമാറിനോക്കി അന്തം വിട്ടുനിന്നു.
വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ തന്റെ ആങ്ങള യെ വിഭവങ്ങൾ നിരത്തി ഊ ട്ടിക്കുന്ന തിനിടയ്ക്ക് മറഞ്ഞു നിൽക്കുന്ന
മല്ലി കയെഅയാൾ ഇടയ്ക്കിടയ്ക്ക് ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു….
നാടുവിട്ടുപോയവിവേക് എന്ന ആങ്ങള യോട് അവൻ വീടുവിട്ടു പോയശേഷമുള്ള മുഴുവൻ കഥയും പറഞ്ഞു തീർത്തു.
രണ്ടുമൂന്നു ദിവസം കാറിൽ ശാന്തയെയും
മാല്ലികയെയുംകൊണ്ട്… പലസ്ഥലങ്ങളുംചുറ്റിക്കറങ്ങിഅതിനിടയിൽ വിവേകും മല്ലികയും അടുത്തു എന്നുമാത്രമല്ല മല്ലികയെ താൻ വിവാഹം ചെയ്യാമെന്ന് വാക്കും കൊടുത്തു.
ശാന്ത സന്തോഷം കൊണ്ട് മതിമറന്നു
പരിചയക്കാരെ എല്ലാം വിളിച്ച് ആവേശത്തോടെ തന്റെ ആങ്ങളയെ പരിചയപ്പെടുത്തി.
അടുത്തുള്ള അമ്പലത്തിൽ വിവേകും മല്ലിക യും പരസ്പരം തുളസി മാല ചാർത്തി കടയിലെ സ്ഥിരം വരവുകാരും കുറച്ചു പരിചയ ക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലുംഎല്ലാവരുടെ യുംമുഖത്ത്ഒരുഉത്സവത്തിന്റെപ്രസരിപ്പുണ്ടായിരുന്നുഇരുവരുടെയുംകൈകൾശാന്ത ചേർത്ത് വച്ചു കണ്ണിലപ്പോൾ സന്തോഷാശ്രുനിറഞ്ഞുഒരുകൂട്ടമാൾക്കാർ അതിൽ കി ളവന്മാരും അവരെ യാത്രയാക്കാൻ കാറിനടുത്തേയ്ക്ക് നടന്നടുത്തു യാത്ര പറച്ചിലി നോടുവിൽ
കാർ മുൻപോട്ട് കുതിച്ചു ശാന്ത കണ്ണുതുടച്ചുകൊണ്ട് ഏറെ നേരംകാർ കണ്ണിൽ നിന്ന്പറയുന്നവരെനോക്കിനിന്നു
ശാന്തയെചിരിപ്പിക്കാനായി ചെറുപ്പക്കാർ ചുറ്റിലും കൂടി “ശാന്തേച്ചി അങ്ങനങ്ങു പോയാലോ ചെലവ് വേണം “ആരുമറിയാതെ ചുളുവിൽ കല്യാണവും നടത്തി മു ങ്ങാനാണോ പ്ലാൻ നടക്കില്ലശാന്തേച്ചി നടക്കില്ല “
“ശാന്ത യുടെ മുഖത്ത് അതുവരെ കാണാത്ത പ്രസാദം കണ്ട എല്ലാവരും ശാന്തയുടെ ചുറ്റും കൂടി നിന്നു”
“ഞാനെവിടെ പോകാൻ എല്ലാവരും വന്നോളൂ ഇന്നെന്റെ വക ഗംഭീര സദ്യ
എല്ലാവരും എന്നെ സഹായിക്കണം കേട്ടോ”……
ഞാനും വരട്ടെ ചേച്ചി ……. . കുട്ടത്തിലോരുവൻപരുക്കൻശബ്ദത്തൽ ചോദിച്ചപ്പോൾ…..
എടാനീയാണല്ലേ സന്ധ്യയ്ക്ക്കൂരയ്ക്ക് മുമ്പിൽ വന്നു കുറുക്കനെപ്പോലെ ഓരി ഇടുന്നത്എല്ലാവരും പൊട്ടിച്ചിരിയോടെ ശാന്തയുടെ കൂരയിലേക്ക് നടന്നു.
മുറുക്കി തുപ്പിയ മുറ്റം അടിച്ചു വാരി ശാന്ത ആകാശത്തു നോക്കി പറഞ്ഞു എന്തൊരു വെടിപ്പ് ഇങ്ങനെ തെളിഞ്ഞു നിൽക്കണംമുറ്റ മെ പ്പോഴും ഇനി ഞാൻ വെറ്റില മുറുക്കില്ല സത്യം സത്യം സത്യം
കൂട്ടച്ചിരി യോടെ എല്ലാവരുംസദ്യ ക്കുള്ള
ഒരുക്ക ങ്ങൾ തുടങ്ങി.
ഗംഭീര സദ്യയ്ക്ക് ശേഷംപൊട്ടിച്ചിരികളും
കുശലം പറച്ചിലിനും ശേഷം ആൾക്കൂട്ടം പിരിഞ്ഞു പോകാൻ തുടങ്ങി പടിഞ്ഞാറ്
അസ്തമയസൂര്യൻ തലചായ്ക്കാൻ തുടങ്ങി ഇരുൾ പതുക്കെ ശാന്തയുടെ കുടിലിലേക്ക് മടിച്ചു മടിച്ചു കയറാൻ തുടങ്ങികാക്കകൾകലപിലശബ്ദത്തോടെ എച്ചിലുകൾ കൊത്തിതിന്ന് മരച്ചില്ലയിൽ ഇരുന്ന് കലപില കൂട്ടാൻ തുടങ്ങി ശാന്തയുടെ മനസ്സിൽ ഏകാന്തത കൂടുകുട്ടാൻ തുടങ്ങി അനന്തതയിൽ കണ്ണു നട്ട് ശാന്ത കുടിലിൻ വരാന്തയിൽ
നീണ്ട നെടുവീർപ്പോടെ മയങ്ങിക്കിടന്നു.
ശുഭം🙏

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *